ആപ്പ്ജില്ല

ചെക്ക് കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി തുഷാർ അപേക്ഷ നൽകി

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നാട്ടേലേക്ക് മടങ്ങാനാണ് തുഷാറിന്റെ ശ്രമം. നാസിലുമായുള്ള ഒത്തുതീർപ്പ് ശ്രമം പാളിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Samayam Malayalam 28 Aug 2019, 7:41 pm
ദുബായ്: ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയിൽ ഇളുനൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ നൽകി.
Samayam Malayalam thushar


ജ്യമ്യവ്യവസ്ഥയിൽ അജ്മാൻ കോടതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷ കോടതി പരിഗണിച്ചാൽ തുഷാറിന് നാട്ടിലേക്ക് മടങ്ങാം. കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നതുവരെയോ അല്ലെങ്കിൽ കേസ് കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കുന്നതുവരെയോ അജ്മാനിൽ തുടരണം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി തുഷാറിന് ജാമ്യം അനുവദിച്ചത്.

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീർപ്പായില്ല

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്ത് വർഷം മുമ്പുള്ള ചെക്ക് ഇടപാടിൽ തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതി ജാമ്യം നൽകിയതോടെ ഒന്നര ദിവസത്തെ ജയിൽവാസത്തിനു ശേഷം തുഷാറിന് പുറത്തിറങ്ങാൻ കഴിഞ്ഞു. വ്യവസായി എംഎ യൂസഫലിയുടെ ശ്രമഫലമായാണ് തുഷാറിന് ജാമ്യം ലഭിച്ചത്.

യുഎഇയിൽനിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം

വണ്ടിച്ചെക്ക് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ ആറ് കോടി രൂപ വേണമെന്നാണ് നാസിൽ അബ്ദുള്ള ആവശ്യപ്പെട്ടത്. ആവശ്യം തള്ളിയ തുഷാര്‍ മൂന്ന് കോടി രൂപയ്‍ക്ക് ഒത്തുതീര്‍പ്പിന് തയാറാണെന്നാണ് അറിയിച്ചു. ഇതേത്തുടർന്ന് കേസ് കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമം പാളി. മധ്യസ്ഥനിലൂടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നത്.

ചെക്ക് നാസിൽ മോഷ്‍ടിച്ചെടുത്തതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി വാദിച്ചെങ്കിലും ആ സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ ഇരുവരും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താനായില്ല.

പണം നൽകുമെന്ന തുഷാറിന്റെ വാക്ക് വിശ്വസിച്ച് പലർക്കും താൻ ചെക്കുകൾ നൽകിയെന്നും എന്നാൽ അക്കാരണത്താൽ തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നെന്നും നാസിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്