ആപ്പ്ജില്ല

പ്രവാസികള്‍ക്ക് തിരികെ എത്താൻ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം; നിര്‍ബന്ധമാക്കി മന്ത്രിസഭായോഗം

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് കൊവിഡ്-19 പരിശോധന നടത്തിയ ശേഷം മാത്രം യാത്രക്കാരെ തിരികെ എത്തിക്കാവു എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

Samayam Malayalam 17 Jun 2020, 12:35 pm
തിരുവനന്തപുരം։ പ്രവാസികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്തുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് ഈ തീരുമാനം. നേരത്തെ ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ പ്രവാസി സംഘടനകളും പ്രതിപക്ഷ കക്ഷികളുമാണ് കടുത്ത വിമർശനമുന്നയിച്ചിരുന്നത്.
Samayam Malayalam പ്രവാസികൾക്ക് തിരികെ എത്താൻ കൊവിഡ് സർട്ടിഫിക്കറ്റ്
പ്രവാസികൾക്ക് തിരികെ എത്താൻ കൊവിഡ് സർട്ടിഫിക്കറ്റ്


Also Read : എത്ര സൈനികർ മരിച്ചെന്ന് തുറന്നു പറയാതെ ചൈന; അതിർത്തിയിൽ കനത്ത ജാഗ്രത

എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും മന്ത്രസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ്-19 വേഗത്തില്‍ പരിശോധിക്കുന്നതിനുള്ള ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രം യാത്രക്കാരെ തിരികെ എത്തിക്കാവു എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. എംബസികള്‍ വേണം ഈ സംവിധാനം വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താൻ.

ഒരു മണിക്കൂറിനുള്ളിൽ കൊവിഡ് ഫലം അറിയാൻ സാധിക്കും. ഇതിലൂടെ നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കാവു എന്നാണ് സംസ്ഥാനം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ ചാർട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നത്.

Also Read : Fact Check: 'സുശാന്തിനെ ക്രിക്കറ്റ് താരമാക്കി രാഹുല്‍ഗാന്ധി'

വിദേശത്തു നിന്നും മടങ്ങി എത്തുന്നവരിൽ രോഗബാധ ഉയര്‍ന്നതായി കാണുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് മന്ത്രിസഭാ യോഗം എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്