കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കാനഡ.
രാജ്യത്ത് എത്തുകയോ മടങ്ങുകയോ ചെയ്യുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീൻ നടത്തണം എന്നാണ് പുതിയ തീരുമാനം. നിയമം ഉടന്‍ പ്രാപല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രിയുടെ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കൊറോണ വൈറസിന്‍റെ കേസുകള്‍ രാജ്യത്തേക്ക് വരുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും വൈറസ് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Also Read: പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇമാമുമാര്‍ക്കെതിരെ നടപടി
വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് -19 പരിശോധനയിൽ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആണ് ഫലങ്ങള്‍ എത്തുന്നത്. ആ മുന്ന് ദിവസവും രാജ്യത്ത് എത്തുന്നവര്‍ ഹോട്ടലില്‍ ആണ് കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ചെലവുകള്‍ സര്‍ക്കാര്‍ ആണ് വഹിച്ചിരുന്നത് എന്നാല്‍ ഇനി അത് സ്വന്തമായി വഹിക്കേണ്ടിവരും. ഓരോ യാത്രക്കാരനും 2,000 ഡോളറിൽ കൂടുതൽ ഇതിലൂടെ ചെലവാകും എന്നാണ് കണക്ക്. ഫെബ്രുവരി 3 മുതൽ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾ എത്തും എന്ന വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തീരുമാനത്തില്‍ മാറ്റം വരാന്‍ ആണ് സാധ്യത.
രാജ്യത്ത് എത്തുകയോ മടങ്ങുകയോ ചെയ്യുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീൻ നടത്തണം എന്നാണ് പുതിയ തീരുമാനം. നിയമം ഉടന്‍ പ്രാപല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രിയുടെ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇമാമുമാര്‍ക്കെതിരെ നടപടി
വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് -19 പരിശോധനയിൽ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആണ് ഫലങ്ങള്‍ എത്തുന്നത്. ആ മുന്ന് ദിവസവും രാജ്യത്ത് എത്തുന്നവര്‍ ഹോട്ടലില്‍ ആണ് കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ചെലവുകള്‍ സര്‍ക്കാര്‍ ആണ് വഹിച്ചിരുന്നത് എന്നാല്‍ ഇനി അത് സ്വന്തമായി വഹിക്കേണ്ടിവരും. ഓരോ യാത്രക്കാരനും 2,000 ഡോളറിൽ കൂടുതൽ ഇതിലൂടെ ചെലവാകും എന്നാണ് കണക്ക്. ഫെബ്രുവരി 3 മുതൽ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾ എത്തും എന്ന വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തീരുമാനത്തില്‍ മാറ്റം വരാന്‍ ആണ് സാധ്യത.