ആപ്പ്ജില്ല

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്നും കേരളത്തിലേക്ക് നിരവധി സർവീസുകൾ, ആറാം ഘട്ടം ആരംഭിച്ചു

സൗദിയിൽ നിന്ന് ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് ഉണ്ടാകുകയെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ഇന്ന് ആരംഭിച്ച മിഷൻ സെപ്‌റ്റംബർ 14വരെയാണ് ഉണ്ടാകുക. എയർ ഇന്ത്യ ആയിരിക്കും കൂടുതൽ സർവീസ് നടത്തുക

Samayam Malayalam 1 Sept 2020, 4:00 pm
ജിദ്ദ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കുടുങ്ങി പോയ പ്രവാസികളെ മടക്കിയെത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ തുടരുന്നു. മിഷൻ്റെ ആറാം ഘട്ടം ഇന്ന് മുതൽ ആരംഭിച്ചു. സൗദിയിൽ നിന്ന് ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് സെപ്‌റ്റംബർ 14വരെ ഉണ്ടാകുകയെന്ന് ഇന്ത്യൻ എംബസി പറഞ്ഞു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: ഹോട്ടല്‍ റുവാണ്ട 'നായകന്‍' അറസ്‌റ്റിൽ; പോള്‍ റുസേസബാഗിന് ഭീകരബന്ധമെന്ന് അന്വേഷണ സംഘം

ജിദ്ദ, ദമ്മാം, റിയാദ് എന്നിവടങ്ങളിൽ നിന്നാണ് സർവീസുകൾ. ജിദ്ദയിൽ നിന്നും ഡൽഹി, ലക്‌നൗ എന്നിവടങ്ങളിലേക്ക് സർവീസുണ്ടാകും. ദമ്മാമിൽ നിന്ന് ആറും റിയാദിൽ നിന്നും മൂന്നും സർവീസുകളാണ് കേരളത്തിലേക്കുള്ളത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് രണ്ട് വീതവും കൊച്ചി, കണ്ണൂർ എന്നിവടങ്ങളിലേക്ക് ഓരോ സർവീസുകളുമാകും ദമ്മാമിൽ നിന്ന് ഉണ്ടാകുകയെന്ന് എംബസി വ്യക്തമാക്കി.

റിയാദിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്ക് ഒരു സർവീസ് മാത്രമാണ് ഉണ്ടാകുക. ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് രണ്ടും ഡൽഹി വഴി ലക്‌നൗവിലേക്ക് ഒരു സർവീസുകമാണുള്ളത്. എയർ ഇന്ത്യ ആയിരിക്കും സർവീസ് നടത്തുക.

Also Read: ഇന്ത്യ നിയന്ത്രണരേഖ കടന്നു; നീക്കം സമാധാനത്തിനും ദൃഢതയ്ക്കും തുരങ്കം വെയ്ക്കുന്നത്, ആരോപണവുമായി ചൈന

റിയാദിൽ നിന്ന് ചെന്നൈ, ശ്രീനഗർ എന്നിവടങ്ങളിലേക്കും ദമ്മാമിൽ നിന്നും ബംഗലൂരിലേക്ക് ഇൻഡിഗോ കമ്പനിയാണ് സർവീസ് നടത്തുക. മടങ്ങിയെത്താൻ ആഗ്രഹമുള്ളവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങണം. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പേരുവിവരങ്ങൾ രജിസ്‌റ്റർ ചെയ്‌തവർ ആയിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യം പരിഗണന എന്ന രീതിയിലാകും ടിക്കറ്റ് നൽകുകയെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്