ആപ്പ്ജില്ല

സാമൂഹിക വിരുദ്ധർ മത്സ്യ കുളത്തിന്റെ വാൽവ് തുറന്നുവിട്ടു; പ്രവാസിക്ക് നഷ്ടം അഞ്ച് ലക്ഷം

കടുത്തുരുത്തി സ്വദേശിയായ പ്രവാസിയുടെ അക്വാപോണിക് മത്സ്യ കൃഷിക്ക് നേരെയാണ് സൂമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.

Samayam Malayalam 10 Jul 2019, 8:34 pm
കടുത്തുരുത്തി: സാമൂഹിക വിരുദ്ധർ രാത്രിയിൽ വാൽവ് തുറന്നുവിട്ടതിനെത്തുടർന്ന് പ്രവാസിയുടെ മത്സ്യകൃഷി നശിച്ചു. വെള്ളം മുഴുവൻ ഒഴുകി പോയതിനെത്തുടർന്ന് എണ്ണായിരത്തോളം മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ഇരവിമംഗലം കൊച്ചുപറമ്പിൽ ജോസ് പറഞ്ഞു.
Samayam Malayalam fish.


പ്രവാസിയായ ജോസിന്റെ വീടിനടുത്ത് നടത്തുന്ന അക്വാപോണിക് മത്സ്യകൃഷിക്കു നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഫിഷ് ടാങ്കിന്റെ വാൽവ് പൂട്ടിയശേഷം 8.30നാണ് വീട്ടുകാർ ഫാമിൽനിന്നും മടങ്ങിയത്. ശനിയാഴ്ച രാവിലെ ഫാമിലെത്തിയപ്പോഴാണ് മത്സ്യങ്ങൾ ചത്തൊടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. തലേദിവസം അടച്ച വാൽവ് പൂർണ്ണമായും തുറന്ന നിലയിലായിരുന്നുവെന്ന് ജോസ് പറയുന്നു.

ഫാമിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തത് തിരിച്ചടിയായെന്ന് ജോസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മത്സ്യം വിറ്റു തുടങ്ങിയത്. ദിവസം 70 കിലോ മത്സ്യം വരെയാണ് വിറ്റിരുന്നത്. കിലോയ്ക്ക് 250 രൂപ വരെയായിരുന്നു വിലയെന്നും ജോസ് പറഞ്ഞു.

വിവരം അറിഞ്ഞ് ഫിഷറീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷം മീനുകളെ വീട്ടുവളപ്പിൽ കുഴിവെട്ടി മൂടി. പോലീസ് കേസെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്