ദുബായ്: അശ്രദ്ധമൂലം കുട്ടികൾ കാറിൽ ശ്വാസംമുട്ടി മരിച്ചാൽ യുഎഇയിൽ തടവും പിഴയും. നിയമം ലംഘിക്കുന്നവർക്ക് 10 വർഷം തടവും 10 മില്ല്യൺ ദിർഹം (ഒരുകോടി 88 ലക്ഷം രൂപ) പിഴയും ഏർപ്പെടുത്തുമെന്ന് യുഎഇയിലെ അഭിഭാഷകർ മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യുഎഇ ബാലാവകാശ നിയമപ്രകാരമാണ് ശിക്ഷ നൽകുന്നത്. കുട്ടികൾ വാഹനത്തിൽ ശ്വാസമുട്ടി മരിക്കുന്ന സംഭവം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഫെഡറൽ നിയമം 3, 2016 അടിസ്ഥാനമാക്കിയാണ് നടപടി. ആർട്ടിക്കിൾ 33ലുള്ള ഈ നിയമം കുട്ടികളുടെ ശാരീരികവും മാനസികവുമായ അവകാശങ്ങളെക്കുറിച്ചാണ് പ്രതിപാതിക്കുന്നത്. ആർട്ടിക്കിൾ 34 പ്രകാരം, കുട്ടികളെ ഉപേക്ഷിക്കുന്നതിലും മാനസികമായി പീഡിപ്പിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷകർത്താക്കൾ കുട്ടിക്ക് സുരക്ഷ ഉറപ്പാക്കേണ്ട വ്യക്തിയായാണ് നിയമം നിർവചിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 11,28,34,35 ലംഘിക്കുന്നവർക്ക് 5,000 ദിർഹം പിഴ ലഭിക്കും. കുട്ടിക്കുണ്ടാകുന്ന ബുദ്ധിമുട്ടനുസരിച്ചായിരിക്കും പിഴയുടെ അളവ് വർദ്ധിപ്പിക്കുക. ഇത് 10 മില്ല്യൺ ദിർഹം വരെ വർദ്ധിപ്പിക്കാൻ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യുഎഇ ബാലാവകാശ നിയമപ്രകാരമാണ് ശിക്ഷ നൽകുന്നത്. കുട്ടികൾ വാഹനത്തിൽ ശ്വാസമുട്ടി മരിക്കുന്ന സംഭവം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഫെഡറൽ നിയമം 3, 2016 അടിസ്ഥാനമാക്കിയാണ് നടപടി. ആർട്ടിക്കിൾ 33ലുള്ള ഈ നിയമം കുട്ടികളുടെ ശാരീരികവും മാനസികവുമായ അവകാശങ്ങളെക്കുറിച്ചാണ് പ്രതിപാതിക്കുന്നത്. ആർട്ടിക്കിൾ 34 പ്രകാരം, കുട്ടികളെ ഉപേക്ഷിക്കുന്നതിലും മാനസികമായി പീഡിപ്പിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷകർത്താക്കൾ കുട്ടിക്ക് സുരക്ഷ ഉറപ്പാക്കേണ്ട വ്യക്തിയായാണ് നിയമം നിർവചിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 11,28,34,35 ലംഘിക്കുന്നവർക്ക് 5,000 ദിർഹം പിഴ ലഭിക്കും. കുട്ടിക്കുണ്ടാകുന്ന ബുദ്ധിമുട്ടനുസരിച്ചായിരിക്കും പിഴയുടെ അളവ് വർദ്ധിപ്പിക്കുക. ഇത് 10 മില്ല്യൺ ദിർഹം വരെ വർദ്ധിപ്പിക്കാൻ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്.