ആപ്പ്ജില്ല

മരുഭൂമി ഓടിത്തീർക്കാൻ തയ്യാറാണോ?; ഒരു ലക്ഷം ഡോളർ കാത്തിരിക്കുന്നു

ഓഗസ്റ്റ് 30 മുതൽ മാരത്തണിനുള്ള പരിശീലനം ആരംഭിക്കും. ലോകത്തെ ഏറ്റവും കരുത്തരായ കായികതാരത്തെ കണ്ടെത്തുകയാണ് ദുബായ് സ്പോർട്സ് കൗൺസിന്റെ ലക്ഷ്യം.

Samayam Malayalam 2 Aug 2019, 9:35 pm
ദുബായ്: മരുഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ മാരത്തൺ മത്സരമായ അൽ മർമൂം അൾട്രാ മാരത്തണിന്റെ രണ്ടാം പതിപ്പ് ഡിസംബർ ഒമ്പത് മുതൽ 13 വരെ നടക്കും. മരുഭൂമിയിലൂടെയുള്ള ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മാരത്തൺ മത്സരമാണിത്. ഒരുലക്ഷം ഡോളറും മെഡലുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്. അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവിലാണ് മത്സരം നടക്കുക. ലോകത്തെ കരുത്തരായ കായികതാരത്തെ കണ്ടെത്തുകയാണ് ലക്ഷ്യം.
Samayam Malayalam al


300 കിലോമീറ്റർ മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായിക താരങ്ങളാണ് എത്തുന്നത്. ഇതോടൊപ്പം 110, 50 കിലോമീറ്റർ ഹ്രസ്വദൂര മാരത്തൺ മത്സരങ്ങളും നടക്കുമെന്ന് ദുബായ് സ്പോർട്സ് കൌൺസിൽ സെക്രട്ടറി ജനറൽ സായിദ് ഹരേബ് പറഞ്ഞു. നാല് വ്യത്യസ്ത റൂട്ടുകളിൽ അൽ ഖുദ്രയിലെ ബേസ് ക്യാമ്പിൽനിന്നാണ് മത്സരം ആരംഭിക്കുകയെന്ന് ഇവന്റ് ഡയറക്ടർ റൂത്ത് ഡിക്കിൻസൻ വ്യക്തമാക്കി.

ഓഗസ്റ്റ് 30 മുതൽ മാരത്തണിനുള്ള പരിശീലനം ആരംഭിക്കും. പന്ത്രണ്ട് ആഴ്ചയോളം ബിൽഡ് അപ്പ് റൺസ് പരിശീലന പരിപാടികൾ നടക്കും. കായികതാരങ്ങൾക്കുള്ള മെഡിക്കൽ സൌകര്യങ്ങൾ, ടെന്റുകൾ എന്നിവ അൽ മർമൂം ബേസ് ക്യാമ്പിൽ ഒരുക്കും. മികച്ച മെഡിക്കൽ സംവിധാനങ്ങളായിരിക്കും പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കുകയെന്നും സംഘാടകർ പറഞ്ഞു.

2018ൽ 270 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ മത്സരമാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നാനൂറോളം കായികതാരങ്ങളാണ് മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. 80,000 ഡോളറായിരുന്നു അന്ന് സമ്മാനത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്