ചെങ്ങന്നൂർ: ചോരനീരാക്കി വേണ്ടപ്പെട്ടവർക്കുവേണ്ടി അന്യനാട്ടിൽ കഠിനാദ്ധ്വാനം ചെയ്ത് കിട്ടുന്ന ശമ്പളം എണ്ണിപെറുക്കി നാട്ടിലേക്ക് അയച്ചുകൊടുക്കുന്നവരാണ് പ്രവാസികൾ. തങ്ങളുടെ കുടുംബത്തെ സ്വപ്നം കണ്ടാണ് അവര്‍ വെയിലിലും മഴയിലും തണുപ്പിലും കഷ്ടപെട്ട് പ്രവാസികളായി തുടരുന്നത്. ചിലപ്പോള്‍ അവരിൽ ചിലര്‍ക്ക് പണിസ്ഥലത്തെ അപകടങ്ങളിൽപെട്ട് ജീവൻ നഷ്ടമാകാറുണ്ട്. എന്നാലും ചിലപ്പോള്‍ നഷ്ടപരിഹാരം വളരെ നാളുകൾക്ക് ശേഷമായിരിക്കും വീട്ടിലേക്ക് ലഭിക്കാറുള്ളത്. എന്തിനേറെ അവരുടെ മൃതശരീരം പോലും നാളുകള്‍ കഴിഞ്ഞായിരിക്കും നാട്ടിലേക്ക് കൊണ്ടുവരാനുമാകുന്നത്. ഈയടുത്ത് നമ്മുടെ ചുറ്റുമുണ്ടായ ചില സംഭവങ്ങള്‍ ഉദാഹരണം. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തനായിരിക്കുകയാണ് ഹംബർട്ട് ലീ എന്ന കമ്പനി ഉടമ. ഗൾഫിൽ അദ്ദേഹത്തിന്റെ കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്തിരുന്ന ചെങ്ങന്നൂർ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരണമടഞ്ഞ ബിജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക മാത്രമല്ല, കുടുംബത്തിന് നൽകാനായി ഇൻഷ്വറൻസ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബർട്ട് ലീ ചെങ്ങന്നൂരിൽ നേരിട്ടാണ് കഴിഞ്ഞദിവസം എത്തിയത്.
ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തിൽ പങ്കുചേർന്ന് അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയുമുണ്ടായി. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലും കമ്പനിയുടെ ഉടമസ്ഥൻ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇവരുടെ കുടുംബസുഹൃത്തായ സാജൻ ചാക്കോ എന്ന വ്യക്തിയാണ് ഈ സംഭവം ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തിൽ പങ്കുചേർന്ന് അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയുമുണ്ടായി. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലും കമ്പനിയുടെ ഉടമസ്ഥൻ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇവരുടെ കുടുംബസുഹൃത്തായ സാജൻ ചാക്കോ എന്ന വ്യക്തിയാണ് ഈ സംഭവം ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.