ദുബായ്: പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിനു കാരണം ഉയരം നിയന്തിക്കുന്ന ട്രാഫിക് ബാരിയർ തെറ്റായ രീതിയിൽ സ്ഥാപിച്ചതിനാലെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ. ഗൾഫ് കോർപ്പറേഷൻ കൌൺസിലിന്റെ (ജിസിസി) നിയമങ്ങൾക്ക് വിധേയമായല്ല ട്രാഫിക്ക് ബാരിയർ സ്ഥാപിച്ചതെന്ന് ഒമാൻ സ്വദേശിയാ ഡ്രൈവറുടെ അഭിഭാഷകൻ മുഹമ്മദ് സെയ്ഫ് വാദിച്ചു.
60 കിലോമീറ്ററാണ് റോഡിന്റെ വേഗപരിധിയെങ്കിൽ മുന്നറിയിപ്പ് ബോർഡും ട്രാഫിക്ക് ബാരിയറും തമ്മിൽ 60 മീറ്റർ ദുരപരിധി പാലിക്കണമെന്നാണ് ജിസിസി നിയമം അനുശാസിക്കുന്നത്. എന്നാൽ അപകട സ്ഥലത്ത് ട്രാഫിക് ബാരിയറും മുന്നറിയിപ്പ് ബോർഡും തമ്മിൽ 12 മീറ്റർ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ വാദിച്ചു.
കൂടാതെ, ജിസിസി നിയമം അനുസരിച്ച് ട്രാഫിക്ക് ബാരിയർ നീക്കാൻ കഴിയുന്നതും കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ചതും ആയിരിക്കണം. സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കരുത്- മുഹമ്മദ് സെയ്ഫ് കോടതിയിൽ പറഞ്ഞു.
ജൂൺ ആറിന് അപകടം നടക്കുമ്പോൾ 30 യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്.
60 കിലോമീറ്ററാണ് റോഡിന്റെ വേഗപരിധിയെങ്കിൽ മുന്നറിയിപ്പ് ബോർഡും ട്രാഫിക്ക് ബാരിയറും തമ്മിൽ 60 മീറ്റർ ദുരപരിധി പാലിക്കണമെന്നാണ് ജിസിസി നിയമം അനുശാസിക്കുന്നത്. എന്നാൽ അപകട സ്ഥലത്ത് ട്രാഫിക് ബാരിയറും മുന്നറിയിപ്പ് ബോർഡും തമ്മിൽ 12 മീറ്റർ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ വാദിച്ചു.
കൂടാതെ, ജിസിസി നിയമം അനുസരിച്ച് ട്രാഫിക്ക് ബാരിയർ നീക്കാൻ കഴിയുന്നതും കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ചതും ആയിരിക്കണം. സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കരുത്- മുഹമ്മദ് സെയ്ഫ് കോടതിയിൽ പറഞ്ഞു.
ജൂൺ ആറിന് അപകടം നടക്കുമ്പോൾ 30 യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്.