ആപ്പ്ജില്ല

യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി; പ്രവാസി പിടിയിലായത് ഇങ്ങനെ

മൊബൈൽ ഫോണുമായി ഒരു കൈ കുളിമുറിയുടെ ജനലിലൂടെ നീണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ യുവതി നിലവിളിക്കുകയായിരുന്നു. തുടർന്നുണ്ടായത് നാടകീയ നീക്കങ്ങൾ.

Samayam Malayalam 17 Jul 2019, 9:20 pm
ദുബായ്: യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. 41 കാരനായ ഫിലിപ്പിനോ പ്രവാസിയാണ് പിടിയിലായത്. സംഭവത്തിൽ ദുബായ് കോടതി വിചാരണ ആരംഭിച്ചു. പ്രതിക്കെതിരെ ലൈംഗികാതിക്രമം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Samayam Malayalam shower.


അൽ മുറാഖാബത്തിൽ ഈ വർഷം മാർച്ച് ഏഴിനാണ് സംഭവം നടന്നത്. താൻ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ദൃശ്യം ഫിലിപ്പിനോ യുവാവ് മൊബൈലിൽ പകർത്തിയെന്നാണ് ഫിലിപ്പിനോ യുവതിയുടെ പരാതി. പരാതി ലഭിച്ചയുടനെ പ്രതിയെ കണ്ടെത്താൻ തങ്ങൾ ശ്രമം ആരംഭിച്ചതായും യുവാവിനെ പിടികൂടാൻ അയാളുടെ ഭാര്യ സഹായിച്ചതായും പോലീസ് പറഞ്ഞു.

"കുളിച്ചുകൊണ്ടിരുന്നപ്പോൾ ജനലിലൂടെ മൊബൈലുമായി ഒരു കൈ നീണ്ടുവരുന്നത് കണ്ടു. ഉടനേ താൻ ഉച്ചത്തിൽ നിലവിളിച്ചു. അപ്പോഴേക്കും കൈ പിൻവലിഞ്ഞു". പരാതിക്കാരി പറയുന്നു.

ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താൻ യുവതി തന്റെ സഹോദരന്റെ സഹായം അഭ്യർത്ഥിച്ചു. "സംശയാസ്പദമായ രീതിയിൽ ആരെയും കണ്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. മൂന്നാം നിലയിലുണ്ടായ പ്രതിയോട് ആരെയെങ്കിലും കണ്ടോയെന്ന് ചോദിച്ചു. അപ്പോൾ പാകിസ്ഥാനി സ്വദേശിയെ കണ്ടെന്നാണ് പറഞ്ഞത്". യുവതി കോടതിയിൽ പറഞ്ഞു.

തുടർന്ന് പ്രകോപിതനായി കാണപ്പെട്ട ഫിലിപ്പിനോ യുവാവ് എന്തുകൊണ്ടാണ് കുളിമുറിയുടെ ജനൽ തുറന്നിട്ടതെന്നു ചോദിച്ച് യുവതിയുടെ സഹോദരനോട് കയർത്തു. തുടർന്ന് പ്രതി അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെ ഫിലിപ്പിനോ യുവാവിലേക്ക് സംശയത്തിന്റെ മുന നീളുകയായിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻ അപ്പാർട്ട്മെന്റിൽത്തന്നെയെന്ന് താമസക്കാർ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളിലെ ആളും ഫിലിപ്പിനോ യുവാവും ധരിച്ചിരുന്നത് ഒരേ വസ്ത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു.

പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ താൻ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയതായും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും പ്രതി സമ്മതിച്ചു. സംഭവത്തിൽ ജുലൈ 31ന് ദുബായ് കോടതി വിധിപറയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്