ആപ്പ്ജില്ല

ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം; ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം പ്രവാചക നഗരിയിലെത്തി

13,472 ഹജ്ജ് തീർത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നായി പുറപ്പെടുന്നത്. ജുലൈ 20 വരെ കോഴിക്കോടുനിന്നും നെടുമ്പാശേരിയിൽനിന്നും ഹജ് തീർത്ഥാടകർക്കായി വിമാന സർവ്വീസുകളുണ്ട്.

Samayam Malayalam 5 Jul 2019, 9:40 pm
മദീന: ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി. ഇന്ത്യയിലെ വിവിധ എംബാർക്കേഷൻ പോയിന്റുകളിൽനിന്നും ഏകദേശം 2000ത്തോളം ഹാജിമാരാണ് മദീനയിലെത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ തീർത്ഥാടക തിരക്കിന് മദീന സാക്ഷ്യം വഹിക്കും. ഹാജിമാരെത്തിയതോടെ മലയാളി സന്നദ്ധ സംഘടനകൾ സജീവമായി രംഗത്തുണ്ട്. പുലർച്ചെ 3.15നാണ് ഹാജിമാർ മദീനയിലെത്തിയത്.
Samayam Malayalam hajj


ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള തീർത്ഥാടകർ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യേന്തര വിമാനത്താവളത്തിലും മദീന പ്രിൻസ് മുഹമ്മദ് രാജ്യേന്തര വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ, ഹജ്ജ് മന്ത്രാലയം, ജിദ്ദ, മദീന വിമാനത്താവള അധികൃതർ ആതാത് രാജ്യങ്ങളിലെ ഹജ്ജ് മിഷൻ എന്നിവർ ചേർന്നാണ് യാത്രക്കാരെ സ്വീകരിച്ചത്.

കേരളത്തിൽനിന്നും 13,472 തീർത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നായി പുറപ്പെടുന്നത്. കേരളത്തിൽനിന്നും ജുലൈ ഏഴിന് ആദ്യ സംഘം മദീനയിലെത്തും. കോഴിക്കോടുനിന്നും സൗദി എയർലൈൻസിലാണ് ഇവർ മദീനയിലെത്തുക. ജുലൈ 20 വരെ കോഴിക്കോടുനിന്നും നെടുമ്പാശേരിയിൽനിന്നും വിമാന സർവ്വീസുകളുണ്ട്.

സംസ്ഥാനത്തുനിന്നും ഹജ്ജ് തീർത്ഥാടകർക്കുള്ള രണ്ട് എംബാർക്കേഷൻ പോയിന്റുകളിളും സർക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ ടി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്