ആപ്പ്ജില്ല

ചരിത്രത്തിലാദ്യമായി കശ്‌മീരി ആപ്പിൾ അറബ് നാട്ടിലെത്തി; വാക്കുപാലിച്ച് ലുലു ഗ്രൂപ്പ്

കശ്‌മീരിൽ നിന്നുള്ള സാധനങ്ങൾ വിറ്റഴിക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള കശ്‌മീരിൻ്റെ തനതായ വിഭവങ്ങളാകും ലഭ്യമാക്കുക.

Samayam Malayalam 21 Oct 2019, 3:21 pm

ഹൈലൈറ്റ്:

  • ലുലുവിൻ്റെ യുഎഇയിലെ മാളിലാണ് കശ്‌മീർ ആപ്പിൾ എത്തിയത്.
  • 200ടൺ ആപ്പിളാണ് കശ്‌മീരിൽ നിന്നും ലുലു ഗ്രൂപ്പ് എത്തിച്ചത്.
  • മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് എംഎ യൂസഫലി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam apple
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി കശ്‌മീരി ആപ്പിൾ കടൽ കടന്ന് ഗൾഫിലെത്തി. ലുലു ഗ്രൂപ്പാണ് 200 ടൺ ആപ്പിൾ യുഎഇയിലെത്തിച്ചത്. വലിയ ഒരു തുടക്കമാണ് നടന്നതെന്ന് ദുബായിലെ ഇന്ത്യൻ നയതന്ത്ര തലവൻ വ്യക്തമാക്കി.
ആപ്പിൾ ഗൾഫിലെത്തിക്കുന്നതിനായി കമ്പനി പ്രതിനിധികൾ കശ്‌മീരിൽ എത്തി മുന്നൊരുക്കങ്ങൾ പരിശോധിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ആദ്യമായി യുഎഇയിലെ ലുലു മാളിൽ ആപ്പിൾ എത്തിയത്.

കഴിഞ്ഞ ഓഗസ്‌റ്റിൽ യുഎഇ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താൻ പ്രവാസി നിക്ഷേപകരോട് ആഹ്വാനം ചെയ്‌തിരുന്നു. മോദിയുടെ നിർദേശത്തെ ലുലു ഗ്രൂപ്പ് സംരഭകനായ എംഎ യൂസഫലി ഏറ്റെടുത്തിരുന്നു.

ഏഷ്യയിൽ വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ച് കശ്‌മീരിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ആപ്പിൾ, കുങ്കുമം, അരി, വാൽനട്ട് എന്നിവ ലഭ്യമാക്കുമെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കശ്‌മീർ ആപ്പിളുകൾ ലുലു ഗ്രൂപ്പ് ഗൾഫ് നാടുകളിലെത്തിച്ചത്.

ആപ്പിളിന് പിന്നാലെ കശ്‌മീരിൻ്റെ തനതായ പല വസ്‌തുക്കളും ലുലുവിൽ എത്തുമെന്നാണ് സൂചന. ആദ്യഘട്ടമായി ആപ്പിളിനാകും പ്രാധാന്യം നൽകുക. ഏകദേശം 1127,3 മില്യൺ ഡോളറാണ് കശ്‌മീരി ആപ്പിൾ സർക്കാർ ഖജനാവിന് നേടിക്കൊടുക്കുന്നത്. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നതിൻ്റെ 75 ശതമാനവും കശ്‌മീരി ആപ്പിളുകൾ ആണെന്നാണ് കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്