ആപ്പ്ജില്ല

സുല്‍ത്താന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇന്ത്യന്‍ സംഘം ഒമാനില്‍

മസ്‍കറ്റിലെത്തിയ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തെ പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സയീദ് സ്വീകരിച്ചു.

Samayam Malayalam 15 Jan 2020, 10:52 am

Samayam Malayalam naqvi

മസ്‍‍കറ്റ്: അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ഒമാനിലെത്തി. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ നേതൃത്തിലുള്ള സംഘമാണ് ചൊവ്വാഴ്‍ച രാത്രി മസ്‍കറ്റിലെത്തിയത്.

Also Read വിദ്യാഭ്യാസം പൂനെയില്‍; വിട പറഞ്ഞത് ഇന്ത്യക്ക് പ്രിയപ്പെട്ട ഒമാന്‍ സുല്‍ത്താന്‍

അല്‍ ആലം കൊട്ടാരത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സയീദ് സ്വീകരിച്ചു. സുല്‍ത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം നഖ്‍വി കൈമാറി.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന്‍റെ വിയോഗത്തില്‍ അനുശോചിക്കാന്‍ നിരവധി ലോകനേതാക്കളാണ് ഒമാനിലെത്തിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരീങ് അല്‍ സയീദും ഉപപ്രധാനമന്ത്രിമാരായ സയ്യിദ് അസദും രാജകുടുംബാംഗങ്ങളും ചേര്‍ന്നാണ് ലോകനേതാക്കളെ സ്വീകരിച്ചത്.

Also Read ഒമാന്‍ സുല്‍ത്താന്‍: മലയാളി വൈദികനെ ഐഎസ് ഭീകരരില്‍ നിന്ന് രക്ഷിച്ച നയതന്ത്ര ഇടപെടല്‍

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി, ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്‍ദുള്ള ബിന്‍ ഹമദ് അല്‍താനി, സിറിയന്‍ ഉപ പ്രധാനമന്ത്രി വലീദ് അല്‍ മുഅല്ലം തുടങ്ങിയ നേതാക്കളാണ് ചൊവ്വാഴ്‍ച മസ്‍കറ്റിലെത്തിയത്.

Also Read സമുദ്ര താപനില കുതിച്ചുയരുന്നു; ഓരോ സെക്കന്‍റിലും അഞ്ച് അണുബോംബുകള്‍ പൊട്ടുന്നതുപോലെ

സുല്‍ത്താന്‍റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ദുഖാചരണവും പൊതു അവധിയും ചൊവ്വാഴ്‍ച അവസാനിച്ചു. ബുധനാഴ്‍ച മുതല്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. എന്നാല്‍ രാജ്യത്ത് 40 ദിവസം ദുഖാചരണം തുടരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്