ആപ്പ്ജില്ല

'ശുഭാപ്തി വിശ്വാസം'; നിമിഷ പ്രിയയെ സന്ദര്‍ശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍

കൂടിക്കാഴ്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നിമിഷ പ്രിയ പറഞ്ഞു. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തകനായ സാമുവലും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.

Samayam Malayalam 25 Oct 2020, 2:43 pm
സന: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ നിമിഷ പ്രിയയെ സന്ദര്‍ശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍. ദയാധനം ചര്‍ച്ചകള്‍ക്കായാണ് എംബസി ഉദ്യോഗസ്ഥര്‍‍ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കണ്ടത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam Nimisha priya
നിമിഷ പ്രിയ


Also Read : വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന് സഹോദരിയെ കൊന്നു

കൂടിക്കാഴ്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നിമിഷ പ്രിയ പറഞ്ഞു. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തകനായ സാമുവലും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മുഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നീട്ടിവച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബത്തിന് മോചന ദ്രവ്യമായി 70 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

2017 ജൂലൈ മാസം 25നാണ് നിമിഷ കൊലപാതകം നടത്തിയത്. യമനിൽ സ്വന്തമായി ക്ലിനിക് തുടങ്ങുന്നതിന് വേണ്ടി തലാൽ അബ്ദു മുഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് തലാല്‍ പണം തട്ടിയെടുത്തത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിലേക്ക് എത്തിയത്. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം സഹായം അഭ്യര്‍ത്ഥിച്ച് യെമൻ ജെയിലിൽ നിന്നും നിമിഷ പ്രിയ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇനി കാണാൻ കഴിയുമോ എന്ന ആശങ്കയോടെയാണ് ദിനങ്ങള്‍ തള്ളി നീക്കുന്നതെന്ന് കത്തിൽ സൂചിപ്പിക്കുന്നു.

Also Read : പ്രാദേശിക സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുന്നതിന് 500 ദശലക്ഷം ദിര്‍ഹത്തിന്റെ സഹായവുമായി ദുബായ്

യുവതിയുടെ ജയിൽ മോചന ശ്രമങ്ങള്‍ക്ക് വേണ്ടി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിൽ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിൽ നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്