ആപ്പ്ജില്ല

ഷാർജയിൽനിന്നും കാണാതായ ഇന്ത്യൻ ബാലനെ കണ്ടെത്തി

യുട്യൂബിൽ സീരിയൽ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനാണ് ബാലൻ വീടുവിട്ടുപോയത്. കണ്ടെത്തി നൽകുന്നവർക്ക് കുട്ടിയുടെ പിതാവ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു,

Samayam Malayalam 19 Jul 2019, 6:21 pm
ഷാർജ: യൂട്യൂബിൽ സീരിയൽ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടുപോയ ഇന്ത്യൻ ബാലനെ കണ്ടെത്തി. ഷാർജയിൽനിന്നും കാണാതായ ബീഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേശിനെയാണ് കണ്ടെത്തിയത്. ജുലൈ 4നു പുലർച്ചെയാണ് 15 കാരനായ മുഹമ്മദിനെ കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് പർവേശ്.
Samayam Malayalam MUHAMMED


താൻ പാകിസ്താനികളായ മേസ്തിരിപ്പണിക്കാർക്കൊപ്പമായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. വീട്ടുകാരെ വിഷമത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നതായും മുഹമ്മദ് പറഞ്ഞു.

"വീട്ടുകാർ അത്യാവശ്യമായി ഇന്ത്യയിലേക്ക് പോയതിനാൽ തനിക്ക് പോകാൻ മറ്റൊരിടവും ഇല്ലെന്നു പറഞ്ഞാണ് മുഹമ്മദ് പാകിസ്ഥാനികൾക്കൊപ്പം ചേർന്നത്. ഇത് വിശ്വസിച്ച് പാകിസ്ഥാനികൾ കുട്ടിക്ക് താമസിക്കാൻ സ്ഥലവും ഭക്ഷണവും നൽകി. കുട്ടിയെ വിശ്വസിച്ചതിനാൽ അവർ പോലീസിൽ അറിയിച്ചിരുന്നില്ല. ഏതായാലും തന്റെ മകന് ഭക്ഷണവും വെള്ളവും നൽകി സുരക്ഷിതനായിരിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുകയാണ്"- മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പറഞ്ഞു.

പാതിരാത്രി ഒരുമണിയായിട്ടും ഉറങ്ങാതെ യുട്യൂബിൽ സീരിയൽ കണ്ടിരുന്ന മുഹമ്മദിനെ അമ്മ ശകാരിച്ചതിനെത്തുടർന്നാണ് കുട്ടി വീടുവിട്ടുപോയത്. പുലർച്ചെ നാലുമണിക്ക് പ്രാർത്ഥനയ്ക്കായി എണീറ്റപ്പോൾ മുഹമ്മദിനെ വീട്ടിൽ കാണാതെ വന്നതോടെ വീട്ടുകാർ പരാതിപ്പെടുകയായിരുന്നു. മുഹമ്മദിനെ കണ്ടെത്തി നൽകുന്നവർക്ക് മുഹമ്മദിന്റെ പിതാവ് 5,000 ദിർഹം വാഗ്ദാനം ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്