യുഎസ്: യുഎസിൽ ടെക് കമ്പനി മേധാവികളായ ഇന്ത്യൻ കുടംബത്തെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജരായ ദമ്പതിമാരായ രാകേഷ് കമൽ(57), ഭാര്യ ടീന (54), ഇവരുടെ മകൾ ആയ 18 വയസ്സുകാരി അരിയാന എന്നിവർ ആണ് മരിച്ചത്. യുഎസിലെ ഇവരുടെ താമസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ തന്നെ ഇവരുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. മരിച്ചു കിടന്നിരുന്ന രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുറച്ചു മാസമായി ദമ്പതികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമട്ടുണ്ടായിരുന്നു.
Also Read:
50 ലക്ഷം ഡോളർ വിലമതിക്കുന്ന ഇവരുടെ ആഡംബര വീട് ഒരു വർഷം മുമ്പ് ജപ്തി ചെയ്തിരുന്നു. പിന്നീട് ഇവരുടെ 30 ലക്ഷംം ഡോളറിന്റെ മറ്റൊരു വീട് വിറ്റു. 2019ലാണ് 40 ലക്ഷം ഡോളർ മൂല്യമുള്ള 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടിയുള്ള ഒരു വീട് ഇവർ വാങ്ങിയിട്ടുണ്ട്. 2016ൽ തുടങ്ങിയ എഡ്യുനോവ കമ്പനി 2021ൽ പിരിച്ചു വിട്ടു. കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസർ ആയിരുന്നു രാകേഷ് കമലിന്റെ ഭാര്യ ടീന. ഡൽഹി യൂനിവേഴ്സിറ്റിയിലും ഹാർവാർഡ് യൂനിവേഴ്സിറ്റിയിലുമാണ് ടീന തന്റെ പഠനം പൂർത്തിയാക്കിയത്.
ബോസ്റ്റൺ യൂനിവേഴ്സിറ്റി, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആണ് രാകേഷ് പഠനം പൂർത്തിയാക്കിയത്. വിവിധ തരത്തിലുള്ള വിദ്യാഭ്യാസ കൺസൽട്ടിങ് മേഖലയിൽ രാകേഷ് പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ ആണ് ഇവർ കമ്പനിയുടെ പ്രവർത്തനം നിർത്തുന്നത്. തങ്ങൾ പാപ്പരായി എന്ന് കാണിച്ചാണ് ഇവർ കമ്പനി അവസാനിപ്പിക്കുന്നത്. ഇതിന് വേണ്ടി ഇവർ കോടതിയിൽ ഹർജി സമർപ്പിച്ചു. എന്നാൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി കേസ് തള്ളി. അമേരിക്കൻ റെഡ്ക്രോസിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ടീന. രാകേഷിന്റെയും ടീനയുടെയും മകളായ അരിയാന വെർമോണ്ടിലെ മിഡിൽബറി കോളജിലെ വിദ്യാർഥിനിയായിരുന്നു