മനാമ: പ്രളയത്തിൽ ദുരിതത്തിലായവർക്ക് തന്റെ ഭൂമിയിലൊരു പങ്ക് പകുത്തുനൽകാൻ സന്നദ്ധനായ പ്രവാസിക്ക് സമൂഹമാധ്യമങ്ങളിൽ കയ്യടി. തൃശൂർ വരാന്തപ്പിളളിയിൽ 30 വർഷം മുമ്പു വാങ്ങിയ സ്ഥലത്തിൽ നിന്ന് ഒരേക്കർ 20 സെന്റ് സ്ഥലം 20 ഓളം പേർക്ക് പകുത്തു നൽകിയ ബഹ്റൈൻ പ്രവാസി ബഷീർ വാണിയക്കാടിനാണ് അഭിനന്ദന പ്രവാഹം.
ഫേസ്ബുക്കിലൂടെയാണ് ബഷീർ തന്റെ തീരുമാനം അറിയിച്ചത്. ആയിരത്തിൽ അധികം ആളുകളാണ് ബഷീറിന്റെ തീരുമാനം ഷെയർ ചെയ്ത് അഭിനന്ദനം അറിയിച്ചത്. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട തൃശൂർ, എറണാകുളം സ്വദേശികളായ നിരവധിപ്പേർ തന്നെ വിളിക്കുന്നുണ്ടെന്ന് ബഷീർ പറഞ്ഞു.
കുട്ടിക്കാലത്ത് താൻ നേരിടേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ തനിക്ക് പ്രചോദനമായതെന്ന് ബഷീർ പറയുന്നു. താൻ ഒമ്പതാം ക്ലാസിൽ പഠിപ്പുനിർത്തി കുടുംബ ഭാരം തോളിലേറ്റിയ ആളാണ്. അതിനാൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ വേദന മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ബഷീർ തന്റെ തീരുമാനം അറിയിച്ചത്. ആയിരത്തിൽ അധികം ആളുകളാണ് ബഷീറിന്റെ തീരുമാനം ഷെയർ ചെയ്ത് അഭിനന്ദനം അറിയിച്ചത്. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട തൃശൂർ, എറണാകുളം സ്വദേശികളായ നിരവധിപ്പേർ തന്നെ വിളിക്കുന്നുണ്ടെന്ന് ബഷീർ പറഞ്ഞു.
കുട്ടിക്കാലത്ത് താൻ നേരിടേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ തനിക്ക് പ്രചോദനമായതെന്ന് ബഷീർ പറയുന്നു. താൻ ഒമ്പതാം ക്ലാസിൽ പഠിപ്പുനിർത്തി കുടുംബ ഭാരം തോളിലേറ്റിയ ആളാണ്. അതിനാൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ വേദന മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.