ആപ്പ്ജില്ല

പ്രവാസികളുടെ സ്നേഹം ഏറ്റുവാങ്ങാൻ നൗഷാദും കുടുംബവും ദുബായിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് തന്റെ കടയിൽനിന്നും നൗഷാദ് പുത്തൻ തുണിത്തരങ്ങൾ സംഭാവന ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചത്. ഇത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവാകുകയായിരുന്നു.

Samayam Malayalam 16 Aug 2019, 3:25 pm
ദുബായ്: മഴക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്കായി പുത്തൻ തുണിത്തരങ്ങൾ സംഭാവന ചെയ്ത എറണാകുളം ബ്രോഡ്വേയിലെ വഴിയോര കച്ചവടക്കാരൻ മാലിപ്പുറം സ്വദേശി നൗഷാദ് പ്രാസികളുടെ ക്ഷണം സ്വീകരിച്ച് ദുബായിലെത്തും. ഓണത്തിനു ശേഷമായിരിക്കും നൗഷാദും കുടുംബവും യുഎഇ സന്ദർശിക്കുക. ഇന്നലെ ദുബായിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദ് നൗഷാദിനെ വീട്ടിലെത്തി ദുബായിലേക്ക് ക്ഷണിച്ചു.
Samayam Malayalam afi



നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദർശിക്കാനുള്ള അവസരവും ഒരു ലക്ഷം രൂപയുമാണ് അഫി അഹമ്മദ് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് നൽകുമെന്നു പ്രഖ്യാപിച്ച പണം പ്രളയ ദുരിതാശ്വാസത്തിനായി നൽകണമെന്ന് നൗഷാദ് അഫി അഹമ്മദിനോട് അഭ്യർത്ഥിച്ചു. നൗഷാദ് പുതുതായി തുറക്കുന്ന കടയിൽനിന്നും വസ്ത്രങ്ങൾ വാങ്ങി പ്രളയ ദുരിത ബാധിതർക്ക് നൽകാനാണ് തീരുമാനമെന്ന് അഫി അഹമ്മദ് വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം നൗഷാദിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം സജീവമായിരുന്ന സമയത്താണ് നൗഷാദ് തെരുവ് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന തുണിത്തരങ്ങൾ ദുരിതാശ്വാസ പ്രവർത്തനത്തിനായി സംഭാവന ചെയ്തത്. ഇത് കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകി. ഇതോടെയാണ് നൗഷാദിനെയും കുടുംബത്തെയും യുഎഇയിലേക്ക് ക്ഷണിക്കാൻ സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹമ്മദ് തീരുമാനിച്ചത്. നിലവിൽ നൗഷാദിന് മാത്രമാണ് കുടുംബത്തിൽ പാസ്പോർട്ടുള്ളത്. മറ്റുള്ളവർക്ക് പാസ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വിസാ രേഖകൾ തയ്യാറാക്കും. നൗഷാദ് നേരത്തെ സൗദിയിൽ ജോലിചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്