റിയാദ്: സൗദിയിലെ ഇന്ത്യൻ എംബസി അധികൃതരെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മലയാളി ഡൊമിനിക് സൈമൺ ഉടൻ ജയിൽ മോചിതനാകും. ഭർത്താവിന്‍റെ മോചനത്തിന് വേണ്ടിയുള്ള ശാലിനി സ്കറിയ ജോയിയുടെ പോരാട്ടം വിജയത്തിലേക്കെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൊമിനിക് സൈമണിന്‍റെ മോചന ഉത്തരവ് സൗദി അറേബ്യയിലെ കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ പുറത്തിറങ്ങുമെന്ന് ശാലിനി സ്കറിയായാണ് വ്യക്തമാക്കിയത്. ഇന്ത്യൻ എംബസി അധികൃതരുടെയോ, അല്ലെങ്കിൽ അവരുടെ ആവശ്യപ്രകാരമോ നൽകിയ പരാതിയിലാണ് ഡൊമിനിക് സ്കറിയ അറസ്റ്റിലായതെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു ഇദ്ദേഹത്തെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തത്.
Also Read : കൊവിഡ്-19; സൗദിയിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 19,000ത്തിലധികം പ്രവാസികള്‍ക്ക്
ഇന്ത്യൻ അധികൃതർക്കെതിരെ വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡൊമിനിക് സൈമണിനെതിരായ നടപടി. അതേസമയം ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള പ്രതികാര നടപടിയാണ് അധികൃതരുടേതെന്നാണ് ഭാര്യയുടെ ആരോപണം.
കോട്ടയം പാലാ സ്വദേശിയായ ഡൊമിനിക് സൈമൺ കഴിഞ്ഞ 15 വർഷമായി ഗൾഫിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. കട്ടപ്പന സ്വദേശിയാണ് ഭാര്യ ശാലിനി. ഇവരും ഇദ്ദേഹത്തിനൊപ്പം കഴിഞ്ഞ 13 വർഷമായി ഇവിടെയുണ്ട്. സൈമണിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെയും സഹായം തേടിയിരുന്നു.
Also Read : ഐടി ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം, സൗദിയുടെ ശ്രമം 9000 തൊഴിലവസരങ്ങള്‍, പ്രവാസികള്‍ക്ക് തിരിച്ചടി
സൈമണിനെതിരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു എംബസി അധികൃതർ ആദ്യം പറഞ്ഞതെന്നാണ് അൽഫോൺസ് കണ്ണന്താനം പറയുന്നത്. 'എംബസി ജീവനക്കാരനായിരുന്ന സിറിയൻ പൗരനാണ് പരാതി നൽകിയതെന്ന് പിന്നീട് വ്യക്തമായി. ഇയാളെ പിന്നീട് സൗദിയിലെ മറ്റൊരു രാജ്യത്തിന്‍റെ എംബസിയിലേക്ക് മാറ്റുകയായിരുന്നു' കണ്ണന്താനം പറഞ്ഞു.
ഡൊമിനിക് സൈമണിന്‍റെ മോചന ഉത്തരവ് സൗദി അറേബ്യയിലെ കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ പുറത്തിറങ്ങുമെന്ന് ശാലിനി സ്കറിയായാണ് വ്യക്തമാക്കിയത്. ഇന്ത്യൻ എംബസി അധികൃതരുടെയോ, അല്ലെങ്കിൽ അവരുടെ ആവശ്യപ്രകാരമോ നൽകിയ പരാതിയിലാണ് ഡൊമിനിക് സ്കറിയ അറസ്റ്റിലായതെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു ഇദ്ദേഹത്തെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തത്.
Also Read : കൊവിഡ്-19; സൗദിയിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 19,000ത്തിലധികം പ്രവാസികള്‍ക്ക്
ഇന്ത്യൻ അധികൃതർക്കെതിരെ വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡൊമിനിക് സൈമണിനെതിരായ നടപടി. അതേസമയം ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള പ്രതികാര നടപടിയാണ് അധികൃതരുടേതെന്നാണ് ഭാര്യയുടെ ആരോപണം.
കോട്ടയം പാലാ സ്വദേശിയായ ഡൊമിനിക് സൈമൺ കഴിഞ്ഞ 15 വർഷമായി ഗൾഫിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. കട്ടപ്പന സ്വദേശിയാണ് ഭാര്യ ശാലിനി. ഇവരും ഇദ്ദേഹത്തിനൊപ്പം കഴിഞ്ഞ 13 വർഷമായി ഇവിടെയുണ്ട്. സൈമണിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെയും സഹായം തേടിയിരുന്നു.
Also Read : ഐടി ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം, സൗദിയുടെ ശ്രമം 9000 തൊഴിലവസരങ്ങള്‍, പ്രവാസികള്‍ക്ക് തിരിച്ചടി
സൈമണിനെതിരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു എംബസി അധികൃതർ ആദ്യം പറഞ്ഞതെന്നാണ് അൽഫോൺസ് കണ്ണന്താനം പറയുന്നത്. 'എംബസി ജീവനക്കാരനായിരുന്ന സിറിയൻ പൗരനാണ് പരാതി നൽകിയതെന്ന് പിന്നീട് വ്യക്തമായി. ഇയാളെ പിന്നീട് സൗദിയിലെ മറ്റൊരു രാജ്യത്തിന്‍റെ എംബസിയിലേക്ക് മാറ്റുകയായിരുന്നു' കണ്ണന്താനം പറഞ്ഞു.