ആപ്പ്ജില്ല

കുവൈത്തിൽ അനധികൃത കുടിയേറ്റക്കാർക്കായുള്ള പരിശോധന ശക്തമാക്കി

അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മന്ത്രാലയം. മലയാളികൾ തിങ്ങി പാർക്കുന്ന മേഖലയിൽ നടത്തിയ പരിശോധനയിൽ നിരവധിപ്പേർ പിടിയിലായി.

Samayam Malayalam 16 Oct 2019, 11:45 pm
കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി കുവൈത്ത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ഇന്ന് ആഭ്യന്തര മന്ത്രാലയവും മുൻസിപ്പൽ അധികൃതരും സംയുക്തമായി നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധിപ്പേർ പിടിയിലായി. ഹസാവി പ്രദേശത്താണ് ബുധനാഴ്ച പ്രധാനമായും തെരച്ചിൽ നടന്നത്.
Samayam Malayalam kuwait


പ്രദേശത്ത് മാലിന്യം കൂടിക്കിടന്ന സ്ഥലത്ത് മുൻസിപ്പൽ അധികൃതർ സന്ദർശനം നടത്തുകയും പ്രത്യേക അടയാളം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിവിലിയൻ വേഷത്തിലാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്.

പ്രദേശത്ത് താമസിക്കുന്ന നിയമ ലംഘകരെ പുറത്താക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്യുമെന്നും ഇതിനുള്ള നടപടി നവംബർ പകുതിയോടെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബാച്ചിലർമാർക്കുവേണ്ടിയുള്ള പ്രത്യേക പാർപ്പിട കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ അവർക്കെതിരെയുള്ള മറ്റ് നടപടികൾ മാറ്റിവെക്കുന്നതായും അധികൃതർ പറഞ്ഞു. എന്നാൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുമെന്നും മേജർ ജനറൽ അബ്ദുല്ല അൽ അലി പറഞ്ഞു.

പ്രദേശത്തെ ഡ്രൈനേജ് ശൃംഖലയുടെയും റോഡുകളുടേയും വികസനത്തിനായി 22 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ ഡയറക്ടർ എഞ്ചിനീയർ മൻഫൂഹി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്