ആപ്പ്ജില്ല

വിദേശി റിക്രൂട്ട്മെന്റ് വിപണിയുടെ ആവശ്യത്തിനനുസരിച്ചു മാത്രം: കുവൈത്ത് മന്ത്രി

മാസംതോറും ഈജിപ്തിൽനിന്നും വൻതോതിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി.

Samayam Malayalam 20 Aug 2019, 9:12 pm
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വിപണിയുടെ ആവശ്യത്തിനനുസരിച്ച് മാത്രമായിരിക്കുമെന്ന് ധനമന്ത്രി മറിയം അൽ അഖീൽ. സ്വകാര്യ മേഖലയിലേക്ക് ഈജിപ്തിൽനിന്നും വൻതോതിൽ റിക്രൂട്ട്മെന്റ് നടക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നും അവർ പറഞ്ഞു.
Samayam Malayalam mariyam



ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് 185 രൂപ കടന്നു

രാജ്യത്തെത്തുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് തെറ്റാണ്. തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് മാത്രമാണ് വിദേശത്തുനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കുവൈത്തിൽ ഓരോ മാസവും വൻ തോതിൽ ഈജിപ്തിൽനിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിമാസം 1200നും 2200നും ഇടയിലാണ് ഈജിപ്തിൽനിന്നും കുവൈത്തിലെ സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരത്തിൽ 62,000 തൊഴിൽ പെർമിറ്റുകൾ കഴിഞ്ഞ വർഷം അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, സർക്കാർ മേഖലയിൽ കഴിഞ്ഞ വർഷം 577 ഈജിപ്തുകാർ മാത്രമാണ് നിയമിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

വീട്ടുനമ്പറുള്ള ലോട്ടറിയെടുത്തു; ഇന്ത്യക്കാരിക്ക് ഏഴു കോടി സമ്മാനം

സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളി അനുപാതം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പാക്കാൻ വൈകുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നും വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ഇതുസംബന്ധിച്ച ഭേതഗതി നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്