കുവൈറ്റ്: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ രാജ്യത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാനൊരുങ്ങി കുവൈറ്റ്. അടുത്ത മാർച്ചോടെ ഘട്ടം ഘട്ടമായി രാജ്യത്തെ സ്കൂളുകൾ തുറക്കാനാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിച്ചാകും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക.
Also Read: പ്രവാസികള്‍ക്ക് സൗജന്യ കൊവിഡ് വാക്സിന്; സുപ്രധാന പ്രഖ്യാപനവുമായി കുവൈറ്റ്; ആദ്യം ലഭിക്കുന്നത് ആര്‍ക്കെല്ലാം?
സ്കൂളുകൾ തുറക്കുമെങ്കിലും ഓൺലൈൻ പഠനം തുടരും. ആദ്യ ഘട്ടത്തിൽ രണ്ട് രീതികളും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമം. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകൾ പൂർണമായി തുറന്ന് പ്രവർത്തിക്കുകയെന്ന് ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ - ആരോഗ്യ മന്ത്രാലയങ്ങൾ പ്രത്യേക യോഗം ചേരും. പരീക്ഷകളുടെ തുടർ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കാനാണ് യോഗം ചേരുന്നത്.
രാജ്യത്ത് ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നേരിട്ടുള്ള യാത്ര വിലക്ക് തുടരുകയാണ്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടായേക്കില്ല. അതിനിടെ വിദേശികൾ ഉൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, മുതിർന്നവർ, മാറാ രോഗമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കാകും മുൻഗണന.
Also Read: ഓൺലൈൻ ക്ലാസിനിടെ സൗദിയിൽ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
10 ലക്ഷം ഡോസ് ഫൈസർ വാക്സിൻ, 10,70,000 ഡോസ് മോഡേണ വാക്സിൻ, 30 ലക്ഷം ഡോസ് ഓക്സ്ഫഡ് - അസ്ട്രാസെനക വാക്സിൻ രാജ്യത്ത് എത്തിക്കാനാണ് ശ്രമം. എന്നാൽ ആരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: പ്രവാസികള്‍ക്ക് സൗജന്യ കൊവിഡ് വാക്സിന്; സുപ്രധാന പ്രഖ്യാപനവുമായി കുവൈറ്റ്; ആദ്യം ലഭിക്കുന്നത് ആര്‍ക്കെല്ലാം?
സ്കൂളുകൾ തുറക്കുമെങ്കിലും ഓൺലൈൻ പഠനം തുടരും. ആദ്യ ഘട്ടത്തിൽ രണ്ട് രീതികളും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമം. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകൾ പൂർണമായി തുറന്ന് പ്രവർത്തിക്കുകയെന്ന് ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ - ആരോഗ്യ മന്ത്രാലയങ്ങൾ പ്രത്യേക യോഗം ചേരും. പരീക്ഷകളുടെ തുടർ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കാനാണ് യോഗം ചേരുന്നത്.
രാജ്യത്ത് ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നേരിട്ടുള്ള യാത്ര വിലക്ക് തുടരുകയാണ്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടായേക്കില്ല. അതിനിടെ വിദേശികൾ ഉൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, മുതിർന്നവർ, മാറാ രോഗമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കാകും മുൻഗണന.
Also Read: ഓൺലൈൻ ക്ലാസിനിടെ സൗദിയിൽ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
10 ലക്ഷം ഡോസ് ഫൈസർ വാക്സിൻ, 10,70,000 ഡോസ് മോഡേണ വാക്സിൻ, 30 ലക്ഷം ഡോസ് ഓക്സ്ഫഡ് - അസ്ട്രാസെനക വാക്സിൻ രാജ്യത്ത് എത്തിക്കാനാണ് ശ്രമം. എന്നാൽ ആരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.