ആപ്പ്ജില്ല

പ്രവാസികൾക്ക് തിരിച്ചടി; യാത്ര വിലക്കിൽ പുതിയ നിർദേശവുമായി കുവൈറ്റ്

വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സ്ഥിതി തുടരുമെന്നാണ് കുവൈറ്റ് ഏറ്റവും പുതിയതായി അറിയിച്ചിരിക്കുന്നത്. 34 രാജ്യങ്ങൾക്കാണ് വിലക്ക്

Samayam Malayalam 5 Nov 2020, 4:48 pm
കുവൈ: കൊവിഡ്-19 നിയന്ത്രണങ്ങൾ ലോകത്തെ മുഴുവൻ ബാധിച്ചു. സാമ്പത്തിക തിരിച്ചടിയാണ് പല രാജ്യങ്ങൾക്കും തിരിച്ചടിയായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഗൾഫ് രാജ്യങ്ങൾ വിസ ചട്ടങ്ങളിലടക്കം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ നൽകുമെന്നാണ് സൂചന. ഇളവുകൾ തുടരുമ്പോഴും നേരിട്ടുള്ള യാത്ര വിലക്ക് തുടരുമെന്ന നിലപാട് കുവൈറ്റ് തുടരുമെന്ന റിപ്പോർട്ടാണ് പുതിയതായി പുറത്തുവരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam kuwait travel ban from 34 countries and covid 19 quarantine reports latest updates
പ്രവാസികൾക്ക് തിരിച്ചടി; യാത്ര വിലക്കിൽ പുതിയ നിർദേശവുമായി കുവൈറ്റ്


പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം

34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള യാത്ര വിലക്കിയ കുവൈറ്റ് സർക്കാരിൻ്റെ തീരുമാനം പ്രവാസികൾക്ക് കടുത്ത തിരിച്ചടിയാണ്. മലായാളികൾ അടക്കമുള്ള പ്രവാസികൾക്ക് വൻ സാമ്പത്തിക നഷ്‌ടം കൂടി ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്രയാണ് കുവൈറ്റ് വിലക്കിയിരിക്കുന്നത്. മറ്റ് ഏതെങ്കിലും രാജ്യത്ത് ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷം രാജ്യത്തേക്ക് എത്താം എന്നാണ് കുവൈറ്റ് സർക്കാർ അറിയിച്ചിരിക്കുന്നത്. യാത്ര വിലക്ക് നീക്കുന്നത് സംബന്ധിച്ച് ആവശ്യങ്ങളുമായി വിവിധ വിമനക്കമ്പനികൾ സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ക്വാറൻ്റൈൻ കാവാധിയിലും മാറ്റമില്ല

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറൻ്റൈൻ കാലാവധി കുറയ്‌ക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ആരോഗ്യ മന്ത്രാലയം. നിലപാട് വ്യക്തമാക്കി. നിലവിലേത് പോലെ തന്നെ ക്വാറൻ്റൈൻ കാലാവധി 14 ദിവസമായി തുടരും. ഇത് സംബന്ധിച്ച് യാതൊരു നിർദേശവും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ക്വാറൻ്റൈൻ കാലാവധി കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ നിലപാട് വ്യക്തമാക്കിയത്.

കുവൈറ്റിൻ്റെ പുതിയ തീരുമാനമെന്ത്?

വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സ്ഥിതി തുടരുമെന്നാണ് കുവൈറ്റ് ഏറ്റവും പുതിയതായി അറിയിച്ചിരിക്കുന്നത്. 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. " നേരിട്ടുള്ള പ്രവേശനത്തിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ തുടരുകയാണ്. കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രാദേശികമായും പഠനം തുടരുകയാണ്. ലോകാരോഗ്യ സംഘടനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും" - എന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയത്. പ്രവാസികൾ അടക്കമുള്ളവർക്ക് തിരിച്ചടിയാകുകയാണ് ഈ തീരുമാനം. 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്രയാണ് കുവൈറ്റ് വിലക്കിയിരിക്കുന്നത്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്‌സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻ്റീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേ നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്