ആപ്പ്ജില്ല

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിത്തുടങ്ങി

ജൂണ്‍ 24 മുതല്‍ രാജ്യത്ത് വനിതാ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുമെന്നാണ് വിവരം

Samayam Malayalam 5 Jun 2018, 4:01 pm
റിയാദ്: പതിറ്റാണ്ടുകള്‍ നീണ്ട സമര മുറകള്‍ക്കൊടുവില്‍ സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിത്തുടങ്ങി. വിദേശത്ത് നിന്നും ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ സ്ത്രീകളെ ഉപയോഗിച്ച്‌ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഡ്രൈവിംഗ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ രാജ്യത്ത് വനിതാ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുമെന്നാണ് വിവരം.
Samayam Malayalam Saudi


തങ്ങളെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന് സൗദിയിലെ വനിതകള്‍ ഏറെ നാളായി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധവും നടന്നിരുന്നു.

നിരവധി നാളുകള്‍ നീണ്ട ആവശ്യത്തിനൊടുവില്‍ രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വനിതകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തീരുമാനിച്ചത്. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച്‌ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിയമം ഇനി തുടരേണ്ടതില്ലെന്ന് ഉന്നത സഭയിലെ ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടതോടെയാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.

പുതിയ തീരുമാനം നടപ്പാക്കാനായി സല്‍മാന്‍ രാജാവ് ആഭ്യന്തര, ധന, തൊഴില്‍, സാമൂഹ്യകാര്യ വകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതസമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രൈവിഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് അന്തിമരൂപം നല്‍കിയത്.

പുതിയ നിര്‍ദ്ദേശം അനുസരിച്ച്‌ വനിതകള്‍ക്ക് പുരുഷനായ രക്ഷകര്‍ത്താവിന്‍റെ അനുമതിയില്ലാതെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്