കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍։ മലയാളി ബാലികയെ ഇന്ത്യയില്‍ എത്തിച്ചു
ട്യൂമർ ബാധിതയായ കുട്ടി അടിയന്തിര ചികിത്സക്കായാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവർ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്
Samayam Malayalam 26 Apr 2020, 12:18 pm
കുവൈറ്റ് സിറ്റി։ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വയസ്സുകാരിയായ മലയാളി ബാലികയെ സൈനീക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു.
Also Read : 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 56 പേർ; രോഗബാധ റിപ്പോർട്ട് ചെയ്തത് 1490 ആളുകൾക്ക്
പാലക്കാട് സ്വദേശിനിയായ സാധികയാണ് അച്ഛന്‍ രതീഷ് കുമാറിനൊപ്പം നാട്ടിലേക്ക് തിരികെ എത്തിയത്. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈറ്റില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ ചികിത്സക്കായി നാട്ടിലേക്കുള്ള യാത്ര ഇവര്‍ക്ക് പ്രതിസന്ധിയിലാകുകയായിരുന്നു. ട്യൂമര്‍ ബാധിതയായ കുട്ടിയുടെ അടിയന്തിര ചികിത്സക്കായാണ് വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്.
ഇവരുടെ അവസ്ഥ അറിഞ്ഞ കുവൈറ്റിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനകള്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങള്‍ അനുവദിച്ച് ലഭിക്കുകയുമായിരുന്നു.
കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഗള്‍ഫില്‍ നിന്നും നടത്തുന്ന ആദ്യ രക്ഷാപ്രവര്‍ത്തനമാണിത്. രണ്ടാഴ്ച നീണ്ടു നിന്ന പരിശ്രമത്തിന്റെ ഫലമായാണ് കുവൈറ്റിലെത്തിയ വൈദ്യസംഘത്തിന്റെ പ്രത്യേക വിമാനത്തില്‍ ബാലികയുടേയും പിതാവിന്റെയും യാത്ര സാധ്യമായത്. കുട്ടി തിങ്കളാഴ്ച എയിംസില്‍ ചികിത്സ തേടും.
Also Read : സ്പാനിഷ് ഫ്ലൂവിൽ നിന്നും കൊവിഡിൽ നിന്നും അതിജീവനം; 107 കാരിയുടേത് പോരാട്ടത്തിൻ്റെ കഥ
സുരേഷ് ഗോപി എം.പി. മീനാക്ഷിലേഖി എം.പി, ആഭ്യന്തരമന്ത്രാലയം, കുവൈറ്റിലെ ഇന്ത്യൻ എംബസി എന്നിവയുടെ സംയുക്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര സാധ്യമായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ അത്യാവശ്യ ആളുകളെ പോലും തിരികെ എത്തിക്കാൻ ബുദ്ധിമുട്ടിക്കുകയാണ്.
Also Read : 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 56 പേർ; രോഗബാധ റിപ്പോർട്ട് ചെയ്തത് 1490 ആളുകൾക്ക്
പാലക്കാട് സ്വദേശിനിയായ സാധികയാണ് അച്ഛന്‍ രതീഷ് കുമാറിനൊപ്പം നാട്ടിലേക്ക് തിരികെ എത്തിയത്. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈറ്റില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ ചികിത്സക്കായി നാട്ടിലേക്കുള്ള യാത്ര ഇവര്‍ക്ക് പ്രതിസന്ധിയിലാകുകയായിരുന്നു. ട്യൂമര്‍ ബാധിതയായ കുട്ടിയുടെ അടിയന്തിര ചികിത്സക്കായാണ് വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്.
ഇവരുടെ അവസ്ഥ അറിഞ്ഞ കുവൈറ്റിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനകള്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങള്‍ അനുവദിച്ച് ലഭിക്കുകയുമായിരുന്നു.
കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഗള്‍ഫില്‍ നിന്നും നടത്തുന്ന ആദ്യ രക്ഷാപ്രവര്‍ത്തനമാണിത്. രണ്ടാഴ്ച നീണ്ടു നിന്ന പരിശ്രമത്തിന്റെ ഫലമായാണ് കുവൈറ്റിലെത്തിയ വൈദ്യസംഘത്തിന്റെ പ്രത്യേക വിമാനത്തില്‍ ബാലികയുടേയും പിതാവിന്റെയും യാത്ര സാധ്യമായത്. കുട്ടി തിങ്കളാഴ്ച എയിംസില്‍ ചികിത്സ തേടും.
Also Read : സ്പാനിഷ് ഫ്ലൂവിൽ നിന്നും കൊവിഡിൽ നിന്നും അതിജീവനം; 107 കാരിയുടേത് പോരാട്ടത്തിൻ്റെ കഥ
സുരേഷ് ഗോപി എം.പി. മീനാക്ഷിലേഖി എം.പി, ആഭ്യന്തരമന്ത്രാലയം, കുവൈറ്റിലെ ഇന്ത്യൻ എംബസി എന്നിവയുടെ സംയുക്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര സാധ്യമായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ അത്യാവശ്യ ആളുകളെ പോലും തിരികെ എത്തിക്കാൻ ബുദ്ധിമുട്ടിക്കുകയാണ്.