ആപ്പ്ജില്ല

100 ദിവസത്തെ കാരാഗൃഹവാസത്തിന് അന്ത്യം; സൗദി അറേബ്യയിൽ ജയിലിൽ കഴിഞ്ഞ മലയാളി മോചിതനായി

ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂലൈ 8 ന് പാല സ്വദേശിയായ സൈമണിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഒക്ടോബർ എട്ടിന് പ്രാദേശിക കോടതി അദ്ദേഹത്തെ തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

Samayam Malayalam 21 Oct 2020, 1:28 pm
സൗദി അറേബ്യ; “ദൈവം നമ്മോടൊപ്പമുണ്ട്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒടുവിൽ എന്നെ മോചിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു'' സൗദി അറേബ്യയിലെ ജയിലിൽ നിന്ന് മോചിതനായ ശേഷം ഡൊമിനിക് സൈമൺന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 100 ദിവസത്തില്‍ അധികം ജയിലില്‍ കിടക്കേണ്ടിവന്ന അദ്ദേഹത്തിന് ഇന്ന് ഒരു പരിഭവവും ഇല്ല. താന്‍ ജയിയില്‍ ആയിരിക്കുമ്പോള്‍ എന്‍റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുകയാണ് ഇപ്പോള്‍.
Samayam Malayalam ​Dominic Simon ​and family
ഡൊമിനിക് സൈമണും കുടുംബവും, Photo Credit:TNN


ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂലൈ 8 ന് പാല സ്വദേശിയായ സൈമണിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഒക്ടോബർ എട്ടിന് പ്രാദേശിക കോടതി അദ്ദേഹത്തെ തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. എംബസിയിൽ ജോലിക്കാരനായിരുന്ന സിറിയൻ പൗരന്‍റെ പേരിലാണ് പരാതി നൽകിയത്. എന്നാല്‍ സിറിയൻ പൗരൻ മറ്റൊരു എംബസിയിലേക്ക് മാറിയതായി കണ്ടെത്തി. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനം ആണ് അദ്ദേഹത്തിൻറെ മോചനത്തിനായി ശ്രമിച്ചത്.

Also Read: നബിദിനം: യുഎഇയില്‍ പൊതുഅവധി, അടുപ്പിച്ച് 3 അവധി ദിനങ്ങള്‍; അടുത്ത പ്രവൃത്തിദിനം നവംബര്‍ ഒന്ന്

ഇന്ത്യൻ ഉദ്യോഗസ്ഥരെക്കുറിച്ച് സൈമൺ തെറ്റായതും അപകീർത്തികരവുമായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചുവെന്നാണ് എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി. എന്നാല്‍ സൈമൺ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ കള്ളക്കേസില്‍ തന്‍റെ ഭര്‍ത്താവിനെ കുടുക്കിയത് എന്ന് സൈമൺന്‍റെ ഭാര്യ വ്യക്തമാക്കി.

പകർച്ചവ്യാധി സമയത്ത് ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി നഴ്‌സുമാർ, ഗർഭിണികൾ, വൃദ്ധർ, രോഗികൾ എന്നിവരുൾപ്പെടെ കൂടുതൽ അർഹരായ വ്യക്തികൾക്ക് മുൻഗണന ലഭിക്കുന്നത് ഉറപ്പാക്കാക്കേണ്ടതുണ്ട്. എന്നാല്‍ അതില്‍ ചെറിയ തോതില്‍ നിയമ ലംഘനങ്ങള്‍ നടന്നതായി തോന്നി. അത് മനസ്സിലാക്കാന്‍ സാധിച്ചത് താന്‍ നല്‍കിയ വിവരാവകാശ അന്വേഷണങ്ങൾ എനിക്ക് നല്‍കിയ ഉത്തരങ്ങള്‍ ആയിരുന്നു എന്ന് സൈമൺ പറയുന്നു. എന്നാല്‍ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും വസ്തുതകള്‍ മനസ്സിലാക്കി തന്നെ പിന്തുണയ്ക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്