ആപ്പ്ജില്ല

ഫോൺ എത്തിയത് പ്രവാസി മലയാളിയുടെ ഭാര്യക്ക്, വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും എല്ലാവരെയും നാടുകടത്തും, മലയാളിക്ക് നഷ്ടമായത് വന്‍തുക

പൊലീസില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ഇവർക്ക് ഫോൺ എത്തിയത്.

Samayam Malayalam 29 Jan 2023, 2:53 pm
ദുബായ്: പോലീസാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ദുബായിൽ കഴിയുന്ന പ്രവാസി മലയാളിയുടെ ഭാര്യക്ക് ഫോൺ എത്തിയത്. വിവിധ രേഖകൾ പല തവണ ചോദിച്ചെങ്കിലും നൽകിയില്ല. എന്നാൽ അവസാനം ഭീഷണിയുടെ സ്വരം പുറത്തെടുത്തു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവർ കൈക്കലാക്കി. തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം തുകയാണ് ഇതിൽ നിന്നും പിൻവലിച്ചത്. കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വലിയ തുക. സംഭവം അറിഞ്ഞ് കാർഡ് ബ്ലോക്ക് ചെയ്യാന്‍ ചെന്നപ്പോഴേക്കും തട്ടിപ്പു സംഘം പണം മുഴുവൻ പിൻവലിച്ചിരുന്നു
Samayam Malayalam malayali family in uae lost money from phone call trap
ഫോൺ എത്തിയത് പ്രവാസി മലയാളിയുടെ ഭാര്യക്ക്, വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും എല്ലാവരെയും നാടുകടത്തും, മലയാളിക്ക് നഷ്ടമായത് വന്‍തുക


dubai-161777കുടുംബം താമസിക്കുന്നത് ദുബായിൽ

ദുബായിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ യുവതിക്കാണ് ഫോൺ എത്തിയത്. വിളിക്കുന്നത് ദുബായ് പോലീസ് ആണെന്നും സുരക്ഷാ പദ്ധതികളുടെ ഭാഗമായി ചോദിക്കുന്ന വിവരങ്ങൾ നൽകണം എന്നുമായിരുന്നു പറഞ്ഞത്. പാസ്‍പോര്‍ട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവയുടെ വിവരങ്ങള്‍ ചോദിച്ചു. എന്നാൽ ഇതെല്ലാം തന്റെ ഭർത്താവിന്റെ കെെവശം ആണെന്നും തനിക്ക് ഒന്നും അറിയില്ലെന്നും യുവതി പറഞ്ഞു. അദ്ദേഹം മറ്റൊരിടത്ത് പോയെന്നും വന്നിട്ടു പറയാം എന്നും പറഞ്ഞു. എന്നാൽ താങ്ങളുടെ കെെവശമുള്ള മറ്റു രേഖകൾ എന്തെല്ലാം ആണെന്നായിരുന്നു പിന്നീടുള്ള ചോദ്യം. ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി.

ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും എല്ലാവരെയും നാടുകടത്തും

യുവതി വിവരങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിയുടെ സ്വരം കൂടി വന്നു. വിവരങ്ങൾ നൽകിയില്ലെങ്കിൽ വലിയ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും. ഭാർത്താവിന്റെ ജോലി നഷ്ടപ്പെടും. എല്ലാവരേയും ഇവിടെ നിന്നും നാട് കടത്തും. എന്നും പറഞ്ഞു. പിന്നീട് താമസിക്കുന്നതിനെ കുറിച്ചു ചോദിച്ചു. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ എന്തെങ്കിലും ഉപയോ​ഗിക്കുന്നുണ്ടോ എന്ന ചോദ്യം എത്തി. എന്നാൽ അതിനെ കുറിച്ച് അറിയില്ലെന്നും തന്റെ ഭർത്താവിന്റെ ഒരു കാർഡുകൾ ആണ് താൻ ഉപയോ​ഗിക്കുന്നതെന്ന് യുവതി മറുപടി നൽകി. ഉടൻ തന്നെ അതിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെ യുവതി ഫോൺ കോള്‍ കട്ട് ചെയ്തു.

ബാങ്കിലും പോലീസിലും പരാതി നൽകി കുടുംബം



ഫോൺ കട്ടാക്കിയെങ്കിലും നിരവധി തവണ വിളിച്ചു കൊണ്ടിരുന്നു. ഇതിന് ഇടയിൽ യുവതി ഭർത്താവിനെ വിളിച്ചു. എന്നാൽ ജോലി തിരിക്ക് കാരണം അദ്ദേഹം ഫോൺ എടുത്തില്ല. പല തവണ കോൺ വന്നപ്പോൾ യുവതി വീണ്ടും എടുത്തു. കാർഡിന്റെ വിവരങ്ങൾ അന്വേഷിച്ച് സംസാരം തുടങ്ങി. വിവരങ്ങൾ പറഞ്ഞു നൽകിയില്ലെങ്കിൽ വലിയ ഭവിഷത്തുക്കൾ നേരിടേണ്ടി വരും എന്നാണ് ഭീഷണിപ്പെടുത്തിയത്. അവസാനം യുവതി കാർഡിലെ വിവരങ്ങൾ നൽകി. ഉടൻ തന്നെ ദുബായ് സ്‍മാര്‍ട്ട് ഗവണ്‍മെന്റിലേക്ക് പണം പിന്‍വലിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജ് കാര്‍ഡ് ഉടമയായ ഭര്‍ത്താവിന്റെ ഫോണിലേക്ക് എത്തി. ഒടിപി പോലും ആവശ്യപ്പെടാതെ പണം പിൻവലിച്ചത്. ഉടൻ തന്നെ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. അപ്പോഴേക്കും 14,600 ദിര്‍ഹം തട്ടിപ്പുകാര്‍ കൈക്കലാക്കി. സംഭവത്തെ കുറിച്ച് പോലീസിനും ബാങ്കിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്