ആപ്പ്ജില്ല

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസി നിക്ഷേപകന് ജയില്‍

കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. കോടതി ഒരു വര്‍ഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.

Samayam Malayalam 19 Nov 2021, 11:41 am
ദുബായ്: നിയമ വിരുദ്ധമായി കാര്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരിക്ക് കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഏഷ്യന്‍ പ്രവാസിക്ക് ദുബായില്‍ ജയില്‍ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് ഇയാളെ കോടതി തടവിന് ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ 10,000 ദിര്‍ഹം കൈക്കൂലി നല്‍കുന്നതിനിടയില്‍ രഹസ്യ പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Samayam Malayalam Man jailed for offering Dh10000 bribe to govt employee


ആവശ്യമായ രേഖകള്‍ ഹാജരാക്കാതെ ഇയാളുടെ ഉടമസ്ഥതയിലുള്ള മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി കമ്പനിയുടെ ട്രേഡ് നെയിം മാറ്റിനല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കമേഴ്‌സ്യല്‍ ലൈസന്‍സില്‍ നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിനുള്ള ലൈസന്‍സാക്കി മാറ്റുകയാണ് പേര് മാറ്റുന്നതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാതെ സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിക്കില്ലെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥ വ്യക്തമാക്കുകയായിരുന്നു. ഇയാള്‍ നിരന്തരമായി ഇതേ ആവശ്യം ഉന്നയിക്കുകയും പകരം സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

Also Read: രണ്ടാം ഭാര്യയെ എങ്ങനെ തെരഞ്ഞെടുക്കാം; സൗദിയിലെ പരിശീലന പരിപാടി എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി,

എന്താണ് പകരം നല്‍കുകയെന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിന് ഒരു കാര്‍ വാങ്ങിനല്‍കാമെന്നായിരുന്നു നിക്ഷേപകന്റെ വാഗ്ദാനം. എന്നാല്‍ ഈ അഴിമതി വാഗ്ദാനത്തില്‍ വീഴാതിരുന്ന ഉദ്യോഗസ്ഥ, ഇക്കാര്യം മേലധികാരിയെ അറിയിക്കുകയായിരുന്നു. മേലധികാരിയുടെ നിര്‍ദ്ദേശ പ്രകാരം സാമ്പത്തിക വികസന മന്ത്രാലയത്തിനും പോലിസിനും സ്വദേശിയായ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പോലിസിന്റെ നിര്‍ദ്ദേശ പ്രകാരം നിക്ഷേപകനോട് 10,000 ദിര്‍ഹം കൈക്കൂലിയായി ആവശ്യപ്പെട്ട യുവതി, അത് കൈമാറുന്ന സമയത്ത് ഇയാളെ കൈയോടെ പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവസരം ഒരുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്കെതിരായ കുറ്റം കോടതിയും ശരിവയ്ക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്