ആപ്പ്ജില്ല

മക്കയിലെ മസ്​ജിദുൽ ഹറാം നമസ്​കാരത്തിനായി​ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു

ഇന്നലെ ഉംറ തീർഥാടകരോടൊപ്പം വിദേശികളും സ്വദേശികളായ നിരവധി പേര്‍ ഹറാമിൽ നമസ്​കാരത്തിന് എത്തി. സമൂഹ അകലം പാലിച്ചാണ് കര്‍മ്മങ്ങള്‍ നടന്നത് . ഇതുവരെ സൗദി അറേബ്യയിലെ പൗരന്‍മാര്‍ക്കും രാജ്യത്തിന് അകത്ത് താമസിക്കുന്നവര്‍ക്കും മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്

Samayam Malayalam 19 Oct 2020, 12:25 pm
കൊവിഡ് കാരണം അടച്ചിട്ട മക്കയിലെ മസ്ജിദുൽ ഹറാം കഴിഞ്ഞ ദിവസം തുറന്നു. ഏഴ് മാസത്തിന് ശേഷമാണ് ഇന്നലെ പൊതുജനങ്ങള്‍ക്ക് പള്ളിയില്‍ നമസ്കാരത്തിന് അനുമതി നല്‍കിയത്. ഇതുവരെ സൗദി അറേബ്യയിലെ പൗരന്‍മാര്‍ക്കും രാജ്യത്തിന് അകത്ത് താമസിക്കുന്നവര്‍ക്കും മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്.
Samayam Malayalam Masjid al Haram
മസ്ജിദുൽ ഹറാം Photo Credit: File: Handout via AP


കൊറോണ വൈറസ് ആശങ്കകൾ കാരണം ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ഉംറകള്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇപ്പോള്‍ ഉംറ നിർവ്വഹിക്കാൻ സാധിച്ചിരുന്നത്. ഘട്ടം ഘട്ടമായാണ് ഉംറ നിര്‍വ്വഹിക്കാന്‍ വേണ്ടി പള്ളി തുറന്നുകൊടുക്കുന്നത്. ഒക്ടോബർ 4 ന് ഉംറയുടെ ഒന്നാം ഘട്ടം ആരംഭിച്ചപ്പോള്‍ സൗദി അറേബ്യ 6,000 പൗരന്മാർക്ക് അനുമതി നല്‍കി. പിന്നീട് കര്‍ശന സുരക്ഷയോടെ 20,000 തീർഥാടകരെ എത്തിക്കാന്‍ തീരുമാനിച്ചു.

Also Read: യുഎഇയിൽ ഇന്ന് 1215 പേർക്ക് കൂടി രോഗബാധ; ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് കണക്കുകൾ

ഇന്നലെ സുബ്ഹി നമസ്കാരം മുതലാണ് ഹറം കവാടങ്ങൾ തുറന്നത്. കൊവിഡ് കാരണം നമസ്കരിക്കാനെത്തുന്നവർക്ക് ഹറമിൽ പ്രവേശിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ആളുകളെ ഹറമിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെ ഉംറ തീർഥാടകരോടൊപ്പം വിദേശികളും സ്വദേശികളായ നിരവധി പേരും ഹറാമിൽ നമസ്കാരം നിർവ്വഹിച്ചു. സമൂഹ അകലം പാലിച്ചാണ് കര്‍മ്മങ്ങള്‍ നടന്നത്. നമസ്കാരത്തിന് ഓരോ ആളുകള്‍ തമ്മിലുള്ള അകലം പാലിക്കാൻ പ്രത്യേക ലൈനുകൾ ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്