വിനോദസഞ്ചാര മേഖലയിൽ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങി സൗദി. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ചായിരിക്കും മന്ത്രാലയം ഇത് നടപ്പാക്കുക. 2030 ആകുമ്പോഴേക്കും പത്ത് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ടൂറിസം, ആരോഗ്യം എന്നീ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. വിഷന്‍ 2030ന്‍റെ ഭാഗമായി ആഭ്യന്തര ടൂറിസത്തിന്‍റെ വരുമാനത്തിൽ വര്‍ദ്ധനവ് വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തന്ത്രം സൗദി പ്രയോഗിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികള്‍ രാജ്യത്ത് എത്തുന്നു എന്ന് ലക്ഷ്യമിടുന്ന പദ്ധതികളാണ് സൗദി ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കന്‍ ഒരുങ്ങുകയാണ് സൗദി. 10 വർഷത്തിനുള്ളില്‍ സ്വകാര്യമേഖലയിലും വലിയ മാറ്റങ്ങള്‍ ആണ് സൗദി ലക്ഷ്യമിടുന്നത്.
Also Read: 'യുവർ ഡേറ്റ, യുവർ ഐഡന്റിറ്റി'; വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന പുതിയ ഡിജിറ്റൽ പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ
വിനോദസഞ്ചാരമേഖലയിൽ മൂലധനം വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. പുരുഷ-സ്ത്രീ പൗരന്മാർക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തീബ് പറഞ്ഞതായി സൗദിഗാസെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി ഇടത്തരം, ചെറുകിട സംരംഭങ്ങളെ അവരുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും. ടൂറിസം വ്യവസായ മേഖലയിലെ സൗദി പൗരന്‍മാര്‍ക്ക് കഴിവുകള്‍ തെളിയിക്കുന്നതിന് ഒരു വലിയ അവസരം ആയി ഇതിനെ കാണാം.
ടൂറിസം മേഖലയിലെ ജോലികൾ ക്രമേണ പ്രാദേശികവൽക്കരിക്കും. കൂടാതെ ഈ മേഖലയിലെ ജോലികൾ ഏറ്റെടുക്കുന്നതിന് യോഗ്യതയുള്ള ആളുകളെ നിയമിക്കും. ടൂറിസം മേഖലയിൽ പ്രാദേശിക മാനവ മൂലധനത്തിന്റെ വളർച്ച കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും. സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഉയർന്ന നിലവാരം കണ്ടെത്തുന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ടൂറിസം, ആരോഗ്യം എന്നീ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. വിഷന്‍ 2030ന്‍റെ ഭാഗമായി ആഭ്യന്തര ടൂറിസത്തിന്‍റെ വരുമാനത്തിൽ വര്‍ദ്ധനവ് വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തന്ത്രം സൗദി പ്രയോഗിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികള്‍ രാജ്യത്ത് എത്തുന്നു എന്ന് ലക്ഷ്യമിടുന്ന പദ്ധതികളാണ് സൗദി ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കന്‍ ഒരുങ്ങുകയാണ് സൗദി. 10 വർഷത്തിനുള്ളില്‍ സ്വകാര്യമേഖലയിലും വലിയ മാറ്റങ്ങള്‍ ആണ് സൗദി ലക്ഷ്യമിടുന്നത്.
Also Read: 'യുവർ ഡേറ്റ, യുവർ ഐഡന്റിറ്റി'; വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന പുതിയ ഡിജിറ്റൽ പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ
വിനോദസഞ്ചാരമേഖലയിൽ മൂലധനം വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. പുരുഷ-സ്ത്രീ പൗരന്മാർക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തീബ് പറഞ്ഞതായി സൗദിഗാസെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി ഇടത്തരം, ചെറുകിട സംരംഭങ്ങളെ അവരുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും. ടൂറിസം വ്യവസായ മേഖലയിലെ സൗദി പൗരന്‍മാര്‍ക്ക് കഴിവുകള്‍ തെളിയിക്കുന്നതിന് ഒരു വലിയ അവസരം ആയി ഇതിനെ കാണാം.
ടൂറിസം മേഖലയിലെ ജോലികൾ ക്രമേണ പ്രാദേശികവൽക്കരിക്കും. കൂടാതെ ഈ മേഖലയിലെ ജോലികൾ ഏറ്റെടുക്കുന്നതിന് യോഗ്യതയുള്ള ആളുകളെ നിയമിക്കും. ടൂറിസം മേഖലയിൽ പ്രാദേശിക മാനവ മൂലധനത്തിന്റെ വളർച്ച കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും. സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഉയർന്ന നിലവാരം കണ്ടെത്തുന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.