വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ദുബായിൽ സമഗ്ര വ്യവസായ നയം വരുന്നു. അധിക വരുമാനം നേടി സമ്പദ് ഘടനയെ കൂടുതല്‍ മികച്ചതാക്കാനുള്ള നയം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ചു.
വ്യവസായമേഖലയുടെ വളര്‍ച്ചയിലൂടെ 16,000 കോടി ദിര്‍ഹത്തിന്‍റെ അധികവരുമാനം ലക്ഷ്യമിട്ട് ദുബായില്‍ സമഗ്ര വ്യവസായ നയം ഒരുങ്ങുന്നു. 2030ലെത്തുന്നതോടെ രാജ്യത്ത് 27000 തൊഴിലവസരങ്ങളും കയറ്റുമതിയില്‍ 1,600കോടി ദിര്‍ഹത്തിന്‍റെ വളര്‍ച്ചയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ നയ പ്രഖ്യാപന വേളയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു.
2030ല്‍ വ്യവസായ മേഖലയില്‍ 1800 ദിര്‍ഹത്തിന്‍റെ വളര്‍ച്ചയും ഗവേഷണ വികസന പരിപാടികളില്‍ 70 കോടിയുടെ അധിക നിക്ഷേപവുമുണ്ടകുമെന്നും പുതിയ നയം പദ്ധതിയിടുന്നു. വ്യോമയാന ബഹിരാകാശ മേഖലകളുടെ പഠന ഗവേഷണഘങ്ങളിലും മുന്നേറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായമേഖലയുടെ വളര്‍ച്ചയിലൂടെ 16,000 കോടി ദിര്‍ഹത്തിന്‍റെ അധികവരുമാനം ലക്ഷ്യമിട്ട് ദുബായില്‍ സമഗ്ര വ്യവസായ നയം ഒരുങ്ങുന്നു. 2030ലെത്തുന്നതോടെ രാജ്യത്ത് 27000 തൊഴിലവസരങ്ങളും കയറ്റുമതിയില്‍ 1,600കോടി ദിര്‍ഹത്തിന്‍റെ വളര്‍ച്ചയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ നയ പ്രഖ്യാപന വേളയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു.
2030ല്‍ വ്യവസായ മേഖലയില്‍ 1800 ദിര്‍ഹത്തിന്‍റെ വളര്‍ച്ചയും ഗവേഷണ വികസന പരിപാടികളില്‍ 70 കോടിയുടെ അധിക നിക്ഷേപവുമുണ്ടകുമെന്നും പുതിയ നയം പദ്ധതിയിടുന്നു. വ്യോമയാന ബഹിരാകാശ മേഖലകളുടെ പഠന ഗവേഷണഘങ്ങളിലും മുന്നേറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.