ആപ്പ്ജില്ല

തിരിച്ചടിയായി ഗൾഫിലെ സാഹചര്യം; സൗദിയിൽ മുന്ന് ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്. ഇതിനിടെ നിരവധി പ്രവാസികൾ രാജ്യം വിട്ട് പോയി. കൊവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയതോടെ സ്ഥാപനങ്ങൾ പ്രവർത്തിക്കാതായതോടെയാണ് പലർക്കും തൊഴിൽ നഷ്‌ടമായത്

Samayam Malayalam 2 Oct 2020, 1:29 pm
റിയാദ്: കൊവിഡ്-19 തിരിച്ചടി ഗൾഫ് രാജ്യങ്ങളിൽ രൂക്ഷമാകുന്നു. രോഗബാധ രൂക്ഷമായിരുന്ന 2020ൻ്റെ രണ്ടാം പാദത്തിൽ സൗദി അറേബ്യയിൽ മൂന്ന് ലക്ഷത്തോളം പ്രവാസികൾ തൊഴിൽ നഷ്‌ടമായെന്നാണ് പ്രാദേസിക ദിനപത്രമായ 'ഒക്കാസ്' റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: വരാനിരിക്കുന്ന ധനകമ്മി കുറയ്ക്കുന്നതിന് ചെലവ് കുറയ്ക്കുവാന്‍ ഒരുങ്ങി സൗദി അറേബ്യ

മൂന്ന് ലക്ഷത്തിലധികം പ്രവാസികൾക്ക് ജോലി നഷ്‌ടമായപ്പോൾ ഒരു ലക്ഷത്തിലധികം സ്വദേശികൾക്കും കൊവിഡ് ബാധ മൂലം ജോലിയില്ലാതായെന്ന് ജനറൽ അതോറിറ്റി ഫോർ സ്‌റ്റാറ്റിക്‌സിൻ്റെ കണക്കുകളെ ആധാരമാക്കി പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഭൂരിഭാഗം പേർക്കും ജോലിയില്ലാതായത്.

കൊവിഡ് മൂലമുണ്ടയ സാമ്പത്തിക പ്രതിസന്ധി പ്രവാസികളെയാണ് കൂടുതലായി ബാധിച്ചത്. 284,000 വിദേശികൾക്ക് ജോലി നഷ്‌ടമായപ്പോൾ 116,000 സ്വദേശികൾക്ക് തൊഴിൽ ഇല്ലാതായി. വിവിധ കാരണങ്ങൾ മൂലം 60,000 വിദേശികൾക്കും 53,000 സ്വദേശികളും ജോലിയിൽ നിന്ന് രാജിവച്ചു. 36,000 പേർക്ക് തൊഴിൽ കരാർ അവസാനിച്ചതോടെ മടങ്ങി പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

സൗദിയിൽ തൊഴിലില്ലായ്‌മ നിരക്ക് വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒന്നാം പാദത്തിൽ 11.8 ശതമാനമായിരുന്ന രാജ്യത്തെ തൊഴില്ലായ്‌മ നിരക്കെങ്കിൽ പിന്നീട് 15.4 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ 0.03 ശതമാനം കുറവുണ്ടായി. ഈ വർഷത്തിലെ ആദ്യ പാദത്തിൽ 13.635 ദശലക്ഷം തൊഴിലാളികളുണ്ടായിരുന്നത് 13.63 ദശലക്ഷമായി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Also Read: പ്രവാസികൾക്ക് നേട്ടം; ഇന്ത്യ - ഒമാന്‍ യാത്രാ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു, എയര്‍ ബബിള്‍ വിവരം പങ്കുവച്ച് എംബസി

ഗൾഫ് നാടുകളിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വ്യവസായ - വാണിജ്യ മേഖലകളിൽ തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ വിസ ചട്ടങ്ങളിലടക്കം വിവിധ രാജ്യങ്ങൾ ഇളവുകൾ വരുത്തിയിരുന്നു. പ്രവാസികൾ അടക്കമുള്ളവർക്ക് മടങ്ങിയെത്താനും യാത്ര ചെയ്യാനുമുള്ള നിർദേശങ്ങൾ കഴിഞ്ഞ ദിവസം ദുബായ് ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്