ആപ്പ്ജില്ല

ഓഹരി വിപണിയിൽ എൻആർഐ നിക്ഷേപത്തിന് ബജറ്റിൽ പ്രോത്സാഹനം

നിലവിലെ എൻആർഐ ഇൻവെസ്റ്റ്മെന്റ് സ്കീം അനുസരിച്ച് മാത്രമായിരുന്നു ഇതുവരെ പ്രവാസികൾ നിക്ഷേപം നടത്തിയിരുന്നത്.

Samayam Malayalam 5 Jul 2019, 6:15 pm
ന്യൂഡൽഹി: പ്രവാസികളുടെ ഓഹരി വിപണിയിലുള്ള നിക്ഷേപത്തിന് വഴിതുറന്ന് ബജറ്റ്. നേരത്തെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ കഴിയുമായിരുന്നുള്ളൂ. രാജ്യത്തെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഉൾപ്പെടെയുള്ള സ്മോൾ സേവിങ്സ് സ്കീമുകളിലെ നിക്ഷേപത്തിൽനിന്ന് പ്രവാസികളെ ഒഴിച്ചുനിർത്തുന്ന നിലപാടായിരുന്നു ധനമന്ത്രാലയം സ്വീകരിച്ചിരുന്നത്.
Samayam Malayalam stock market


നിലവിലെ എൻആർഐ ഇൻവെസ്റ്റ്മെന്റ് സ്കീം അനുസരിച്ചുമാത്രമേ പ്രവാസികൾക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താൻ കഴിയുമായിരുന്നുള്ളൂ. എൻആർഐ ഇൻവെസ്റ്റ്മെന്റ് സ്കീമിനെ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് റൂട്ടുമായി ലയിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നേരത്തെ സെബി മുന്നോട്ടുവെച്ചിരുന്നു. പ്രവാസികളിൽനിന്നുള്ള വരുമാനം കാര്യക്ഷമമായി വിനിയോഗിക്കാനാണ് സർക്കാർ നീക്കം.

ബോണ്ട്, ഇക്വിറ്റി, ക്യാഷ് എന്നിവ ഉൾപ്പെടുന്നതാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപം. ഈ നിക്ഷേപങ്ങൾ നിക്ഷേപകന് കൈവശം വെയ്ക്കുകയോ പ്രൊഫഷണലുകൾക്ക് കൈകാര്യം ചെയ്യുകയോ ചെയ്യാം.

അതേസമയം, ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിക്കുമെന്ന് ബജറ്റ് അവതരണ വേളയിൽ നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ ആധാർ കാർഡ് ലഭിക്കുന്നതിനായി പ്രവാസികൾ 180 ദിവസം കാത്തിരിക്കണമായിരുന്നു. പ്രവാസികൾ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്