കുവൈത്ത് സിറ്റി: കുവൈത്തിൽ 30 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 33 പേർക്ക് ജോലി നഷ്‌ടമായി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്‌തിരുന്നവർക്കാണ് ജോലി നഷ്‌ടമായത്.
അഞ്ച് വർഷത്തേക്ക് നിയമനം ലഭിക്കുമെന്ന ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ഏഴ് ലക്ഷത്തോളം രൂപ നൽകി കുവൈത്തിലെത്തിയവരാണ് ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയായ ഉടൻ പിരിച്ചുവിടപ്പെട്ടത്.
നിയമപ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരമാണ് നടപടി എന്നതിനാൽ സംഭവത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ കുറ്റപ്പെടുത്താനാവില്ല. മന്ത്രാലയം കരാർ നൽകിയ ഏജൻസിയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാട്ടിലെ ഏജന്റുമാരാണ് അഞ്ച് വർഷത്തേക്ക് നിയമനമെന്ന് വിശ്വസിച്ച് പണം വാങ്ങി നഴ്‌സുമാരെ റിക്രൂട്ട് ചെയ്‌തത്.
ജോലി നഷ്‌ടപ്പെട്ടവരിൽ പലരും ബാങ്കുമായുള്ള ബാധ്യത തീർക്കേണ്ടതുള്ളതിനാൽ നാട്ടിൽ പോകാൻ കഴിയാതിരിക്കുകയാണ്.
അഞ്ച് വർഷത്തേക്ക് നിയമനം ലഭിക്കുമെന്ന ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ഏഴ് ലക്ഷത്തോളം രൂപ നൽകി കുവൈത്തിലെത്തിയവരാണ് ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയായ ഉടൻ പിരിച്ചുവിടപ്പെട്ടത്.
നിയമപ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരമാണ് നടപടി എന്നതിനാൽ സംഭവത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ കുറ്റപ്പെടുത്താനാവില്ല. മന്ത്രാലയം കരാർ നൽകിയ ഏജൻസിയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാട്ടിലെ ഏജന്റുമാരാണ് അഞ്ച് വർഷത്തേക്ക് നിയമനമെന്ന് വിശ്വസിച്ച് പണം വാങ്ങി നഴ്‌സുമാരെ റിക്രൂട്ട് ചെയ്‌തത്.
ജോലി നഷ്‌ടപ്പെട്ടവരിൽ പലരും ബാങ്കുമായുള്ള ബാധ്യത തീർക്കേണ്ടതുള്ളതിനാൽ നാട്ടിൽ പോകാൻ കഴിയാതിരിക്കുകയാണ്.