ആപ്പ്ജില്ല

മൂന്ന് മിനിറ്റിൽ കൊവിഡ്-19 ബാധയുണ്ടോ എന്നറിയാം; നൂതന പരിശോധനാ സൗകര്യവുമായി അജ്‌മാൻ

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള നീക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തുടങ്ങി. ഈ സാചര്യത്തിലാണ് നൂതന പരിശോധനാ മാർഗം അജ്‌മാൻ സർക്കാർ പുറത്തിറക്കിയത്

Samayam Malayalam 20 Aug 2020, 5:49 pm
അജ്‌മാൻ: കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനാഫലം അതിവേഗത്തിൽ ലഭ്യമാക്കാനുള്ള നൂതന സൗകര്യം അജ്‌മാനിൽ. തമോഹ് ഹെല്‍ത്ത് കെയര്‍ സ്ഥാപിച്ച കൊവിഡ് വൈറസ് ലേസര്‍ സ്‌ക്രീനിങ് സെൻ്ററിൽ നിന്നും മൂന്ന് മിനിറ്റിനകം കൊവിഡ് പരിശോധനാഫലം ലഭ്യമാക്കും.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: യുഎഇയിൽ പുതിയ 461 കൊവിഡ് കേസുകൾ: രണ്ട് മരണം

കൊവിഡ് പരിശോധനാ നിരക്ക് 50 ദിർഹമാണ്. 20 സ്‌ക്രീനിങ് ബൂത്തുകളുള്ള കേന്ദ്രത്തില്‍ പ്രതിദിനം 6,000 മുതല്‍ 8,000 വരെ ആളുകളെ പരിശോധിക്കാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയ പദ്ധതിയുടെ ഉദ്‌ഘാടനം അജ്‌മാൻ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് നിർവഹിച്ചത്.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പരിശോധനകൾ വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കിരീടവകാശി പറഞ്ഞു.

ലേസര്‍ സ്‌ക്രീനിങിന് സംവിധാനം ഉപയോഗിച്ചാണ് അജ്‌മാൻ സർക്കാർ കൊവിഡ് പരിശോധന നടത്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊവിഡ്
പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇളവുകൾ അനുവദിക്കുകയാണ് വിവിധ ഗൾഫ് രാജ്യങ്ങൾ.

Also Read: കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സർവ്വീസുമായി എമിറേറ്റ്സ്

രാജ്യത്ത് എത്തുന്നവർ പത്ത് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധന ബഹ്റിൻ എടുത്തുമാറ്റി. രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്വാറന്റൈന്‍ നിബന്ധനകള്‍ എടുത്തുമാറ്റിയത്. അതേസമയം, രാജ്യത്ത് 39 പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഓഗസ്റ്റ് 19 വരെ രാജ്യത്ത് 9,647 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 44,278 പേരാണ് ബഹ്‌റൈനില്‍ രോഗമുക്തി നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്