ആപ്പ്ജില്ല

ഒമാനില്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം

ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരാന്‍ തീരുമാനിച്ചുവെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‍രി അറിയിച്ചു

Samayam Malayalam 30 Apr 2019, 10:17 pm

ഹൈലൈറ്റ്:

  • ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം
  • ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരാന്‍ തീരുമാനം
  • മാനവ വിഭവശേഷി മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam oman
ഒമാന്‍: വിവിധ തൊഴില്‍ രംഗങ്ങളില്‍ ഒമാന്‍ സര്‍ക്കാര്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരും. ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരാന്‍ തീരുമാനിച്ചുവെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‍രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച വിലക്ക് ആറ് മാസം കൂടുമ്പോള്‍ നീട്ടുകയാണ് ചെയ്യുന്നത്. സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‍ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.

നൂറിലധികം ജീവനക്കാരുള്ള കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനികള്‍, ചെറുകിട-ഇടത്തരം വ്യവസായ അതോറിറ്റിയിലോ സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയിലോ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ കമ്പനികള്‍ തുടങ്ങിയവയെ ഈ നിയന്ത്രണം ബാധിക്കുകയില്ല. ഇവയ്ക്ക് പുറമെ കമ്പനികള്‍ക്ക് എക്സലന്റ് ഗ്രേഡ് ഉണ്ടെങ്കിലും ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഒമാന്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്