മസ്‌കറ്റ്: വിദേശികളുടെ തൊഴിൽ വിസ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനവുമായി ഒമാൻ. അടുത്തവർഷം മുതൽ അഞ്ച് ശതമാനം വർധനയാണ് ഉണ്ടാകുകയെന്നാണ് തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു.
Also Read: സ്‌പോൺസർഷിപ് നിർത്തലാക്കാനൊരുങ്ങി സൗദി; തീരുമാനം പ്രവാസികൾക്ക് നേട്ടമാകുന്നത് എങ്ങനെ?
നിലവിൽ 300 റിയാലാണ് വിദേശികളുടെ തൊഴിൽ വിസയ്‌ക്കായി ഈടാക്കുന്നത്. പുതിയ നിരക്ക് പ്രകാരം 315 രൂപയാകും ഒരാൾ വിസയ്‌ക്കായി നൽകേണ്ടി വരുക. ഫീസ് പുതിയതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടി വരും. ഈ തുക സ്വദേശി തൊഴിലാളികൾക്കായി പുതിയതായി രൂപീകരിച്ച തൊഴിൽ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിവെക്കും.
വീടുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ, വീട്ട് ജോലിക്കാർ, തോട്ടക്കാർ എന്നീ തസ്‌തികകളിലേക്കുള്ള തൊഴിൽ പെർമിറ്റുകൾ, മറ്റ് പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവയ്‌ക്ക് ഈ വർധനവ് ബാധകമല്ല. സ്വന്തം കാരണത്താൽ അല്ലാതെ ജോലി നഷ്‌ടപ്പെട്ട സ്വദേശികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് സുരക്ഷാ സംവിധാനത്തിൻ്റെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നവംബർ ഒന്നിനാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുക.
അടുത്ത വര്‍ഷം പകുതിയോടെ കഫാല സംവിധാനം (സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രം പ്രവാസികളെ റിക്രൂട് ചെയ്യുന്ന സംവിധാനം) നിര്‍ത്തലാക്കാന്‍ സൗദി അറേബ്യ ആലോചന നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Also Read: സൗദി ഫ്രഞ്ച് കോണ്‍സുലേറ്റ് സെക്യൂരിറ്റിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം നീസ് ഭീകരാക്രമണത്തിന് പിന്നാലെ
പ്രവാസി തൊഴിലാളികളെ സഹായിക്കുന്ന തരത്തിലുള്ളതാകും പുതിയ തീരുമാനം. കഫാല നിർത്തലാക്കിയാൽ സ്‌പോൺസറുടെ അധികാരം ഇല്ലാതാകും. പ്രവാസി തൊഴിലാളികളും തൊഴിലാകും ഇനിയുള്ള കരാർ. ഇതോടെ ചിട്ടയായ തൊഴിൽ കരാർ നിലവിൽ വരുകയും സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിലുള്ള കർശന വ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്യും.
Also Read: സ്‌പോൺസർഷിപ് നിർത്തലാക്കാനൊരുങ്ങി സൗദി; തീരുമാനം പ്രവാസികൾക്ക് നേട്ടമാകുന്നത് എങ്ങനെ?
നിലവിൽ 300 റിയാലാണ് വിദേശികളുടെ തൊഴിൽ വിസയ്‌ക്കായി ഈടാക്കുന്നത്. പുതിയ നിരക്ക് പ്രകാരം 315 രൂപയാകും ഒരാൾ വിസയ്‌ക്കായി നൽകേണ്ടി വരുക. ഫീസ് പുതിയതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടി വരും. ഈ തുക സ്വദേശി തൊഴിലാളികൾക്കായി പുതിയതായി രൂപീകരിച്ച തൊഴിൽ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിവെക്കും.
വീടുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ, വീട്ട് ജോലിക്കാർ, തോട്ടക്കാർ എന്നീ തസ്‌തികകളിലേക്കുള്ള തൊഴിൽ പെർമിറ്റുകൾ, മറ്റ് പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവയ്‌ക്ക് ഈ വർധനവ് ബാധകമല്ല. സ്വന്തം കാരണത്താൽ അല്ലാതെ ജോലി നഷ്‌ടപ്പെട്ട സ്വദേശികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് സുരക്ഷാ സംവിധാനത്തിൻ്റെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നവംബർ ഒന്നിനാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുക.
അടുത്ത വര്‍ഷം പകുതിയോടെ കഫാല സംവിധാനം (സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രം പ്രവാസികളെ റിക്രൂട് ചെയ്യുന്ന സംവിധാനം) നിര്‍ത്തലാക്കാന്‍ സൗദി അറേബ്യ ആലോചന നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Also Read: സൗദി ഫ്രഞ്ച് കോണ്‍സുലേറ്റ് സെക്യൂരിറ്റിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം നീസ് ഭീകരാക്രമണത്തിന് പിന്നാലെ
പ്രവാസി തൊഴിലാളികളെ സഹായിക്കുന്ന തരത്തിലുള്ളതാകും പുതിയ തീരുമാനം. കഫാല നിർത്തലാക്കിയാൽ സ്‌പോൺസറുടെ അധികാരം ഇല്ലാതാകും. പ്രവാസി തൊഴിലാളികളും തൊഴിലാകും ഇനിയുള്ള കരാർ. ഇതോടെ ചിട്ടയായ തൊഴിൽ കരാർ നിലവിൽ വരുകയും സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിലുള്ള കർശന വ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്യും.