ഒമാനില്‍ തടവുകാരോട് ദയവ് കാട്ടി ഭരണകൂടം. ഒമാന്‍ സുല്‍ത്താന്‍ ഹയിതം ബിന്‍ താരിക് അല്‍ സയ്ദ് ആണ് തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചത്. ഇതോടെ 336 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 599 തടവുകാര്‍ക്കാണ് ജയില്‍ മോചനം സാധ്യമായത്. ഒമാനിലെ ആഭ്യന്തര വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: സ്വകാര്യ ലാബുകളിൽ സൗജന്യ കൊവിഡ് പരിശോധന ആയിക്കൂടെ, സര്‍ക്കാരിനോട് സുപ്രീംകോടതി
വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കാലങ്ങളായി ജയിലില്‍ കഴിയുന്ന 599 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കിയ വിട്ടയച്ചടായാണ് ഒമാന്‍ ന്യൂസ് ഏജന്‍സി ട്വീറ്റ് ടെയ്ചതിരിക്കുന്നത്. ജയില്‍ മോചനം സാധ്യമായവരില്‍ 336 വിദേശികളാണ്. ഇതില്‍ ഇന്ത്യന്‍ പൗരന്മാര്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലബ്യമായിട്ടില്ല.
Also Read: വയാഗ്രയുടെ വഴിയെ കൊവിഡ് മരുന്നും; ശ്വസിച്ചാലും ഫലമെന്ന് ഗവേഷകർ, ഏതാണ് ഈ വാക്‌സിൻ?
വിട്ടയക്കപ്പെട്ട ആളുകളുടെ എണ്ണം സംബന്ധിച്ച് മാത്രമാണ് ട്വീറ്റില്‍ വ്യക്തതയുള്ളത്. അതേസമയം ഏതു സാഹചര്യത്തിലാണ് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാസം അവസാനിക്കുന്നതോടെ റംസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കമാവുകയാണ്. ഇത് മുന്‍നിര്‍ത്തിയോ അല്ലെങ്കില്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിലോ ആണ് തീരുമാനമെന്നാണ് സൂചന.