ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു
ഇയാള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മേയ് 28 ന് കൊവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Samayam Malayalam 6 Jun 2020, 3:22 pm
മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ (46) ആണ് മരിച്ചത്. രോഗം ബാധിച്ച് കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Also Read: ഒരു വാക്ക് മതി, ചൈന ചെയ്യുന്നത് ഇന്ത്യയും ചെയ്യും; 'വെല്ലുവിളിച്ച്' മുന്‍ സൈനിക മേധാവി
ഇയാള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മേയ് 28 ന് കൊവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനു ശേഷം പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടര്‍ന്ന്, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയയ്ക്കുള്ള ചികിത്സ തുടങ്ങിയിരുന്നു.
Also Read: "ഒരു വർഷം കേരളത്തിൽ ചരിയുന്നത് 600 കൊമ്പന്മാര്‍": കേരളത്തിനെതിരെ വീണ്ടും മനേക ഗാന്ധി
ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവും അടുത്ത ദിവസം നടത്തിയ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവുമായിരുന്നു ഫലം. തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
Also Read: ഒരു വാക്ക് മതി, ചൈന ചെയ്യുന്നത് ഇന്ത്യയും ചെയ്യും; 'വെല്ലുവിളിച്ച്' മുന്‍ സൈനിക മേധാവി
ഇയാള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മേയ് 28 ന് കൊവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനു ശേഷം പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടര്‍ന്ന്, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയയ്ക്കുള്ള ചികിത്സ തുടങ്ങിയിരുന്നു.
Also Read: "ഒരു വർഷം കേരളത്തിൽ ചരിയുന്നത് 600 കൊമ്പന്മാര്‍": കേരളത്തിനെതിരെ വീണ്ടും മനേക ഗാന്ധി
ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവും അടുത്ത ദിവസം നടത്തിയ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവുമായിരുന്നു ഫലം. തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.