ആപ്പ്ജില്ല

കോഴിക്കോട് - ദുബായ് മൂന്ന് ദിവസം, ഗൾഫ് യാത്രാക്കപ്പൽ ഉടൻ യാഥാർഥ്യമാകും; ടിക്കറ്റ് നിരക്ക് 10,000ത്തിൽ താഴെ? ചർച്ച പോസറ്റീവ്

യാത്രക്കാർക്കു 60 മുതൽ 70 കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോകുന്ന കാര്യവും പരിഗണനയിലുണ്ട്. കപ്പൽ കമ്പനികൾക്കു കൂടി ലാഭകരമാവുന്ന വിധത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

Edited byലിജിൻ കടുക്കാരം | Samayam Malayalam 28 Mar 2024, 6:16 am

ഹൈലൈറ്റ്:

  • ഗൾഫിലേക്ക് യാത്രാക്കപ്പൽ ഒരുങ്ങുന്നു
  • മൂന്നുദിവസത്തിൽ ദുബായ്
  • താൽപ്പര്യപത്രം 20വരെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam passenger ship
പ്രതീകാത്മക ചിത്രം
കൊച്ചി: കേരള - ഗൾഫ് യാത്രാക്കപ്പൽ സർവീസിന്‍റെ സാധ്യതകൾ ചർച്ചചെയ്യാൻ കേരള മാരിടൈം ബോർഡ് നടത്തിയ ആദ്യഘട്ട ചർച്ച ആശാവഹം. പ്രവാസികൾക്ക് കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന യാത്രാക്കപ്പൽ സർവീസിൽ മൂന്ന് കമ്പനികൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻഎസ്‌ പിള്ള പറഞ്ഞു. ഇരുപതോളം കമ്പനികളുടെ പ്രതിനിധികളാണ് ഇന്നലെ കൊച്ചിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള കമ്പനികളാണ് മാരിടൈം ബോർഡിന്‍റെ ചർച്ചയിൽ പങ്കെടുത്തത്. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Kerala-gulf Passenger Ship: സങ്കീര്‍ണതകളേറെ; യാത്രക്കാരുടെ എണ്ണവും നിര്‍ണായകം; പ്രതീക്ഷ കൈവിടാതെ കേരള മാരിടൈം ബോര്‍ഡ്
സർക്കാരിൽനിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ യോഗത്തിൽ കമ്പനികളെ അറിയിച്ചു. സിങ്കപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ മാരിടൈം ബോർഡ്‌ ചെയർമാൻ പറഞ്ഞു. ഏപ്രിൽ 22 വരെയാണ് താൽപ്പര്യപത്രം സമർപ്പിക്കാൻ കഴിയുക.

കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ മൂന്നുദിവസം കൊണ്ടും, കൊച്ചി വഴി ചുറ്റിയാണെങ്കിൽ മൂന്നര ദിവസംകൊണ്ടും പൂർത്തിയാകുന്ന രീതിയിൽ കപ്പലിന് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും പദ്ധതിയുടെ വിശദാംശങ്ങളുമാണ് ഇന്നലെ നടന്ന ചർച്ചയിലുണ്ടായത്.
കെജ്രിവാളിന്‍റെ അറസ്റ്റ് ആദ്യത്തേതോ അവസാനത്തേതോ അല്ല; ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിലെന്ന് പിണറായി വിജയൻ
10,000 രൂപയിൽ താഴെ ടിക്കറ്റ് നിരക്കിൽ കേരള - ഗൾഫ് യാത്ര സാധ്യമാകുമെന്നാണ് യോഗത്തിൽ പങ്കെടുത്ത മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ ചെയർമാന്‍ സിഇ ചാക്കുണ്ണി പറഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഈ നിരക്കിൽ യാത്ര സാധ്യമായാൽ കപ്പൽ സർവീസ് വലിയ വിജയമാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ 20,000 രൂപവരെയെങ്കിലും ടിക്കറ്റ് നിരക്ക് വേണ്ടിവന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്