മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിനു ശേഷം ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നരേന്ദ്ര മോദിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ഷാർജയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തിനശിച്ചു
ബഹ്റൈൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച മോദി ബഹ്റൈനിൽനിന്നും പാരീസിലേക്ക് മടങ്ങും.
ഭർത്താവിന്റെ അമിത സ്നേഹം; വിവാഹ മോചനത്തിന് ഭാര്യ
വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. ശനിയാഴ്ച റു പേ കാർഡ് അവതരിപ്പിക്കുകയും ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു. കൂടാതെ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. അബുദാബി കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യാത്രയാക്കാൻ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് വിമാനത്താവളം വരെ അനുഗമിച്ചു.
ഷാർജയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തിനശിച്ചു
ബഹ്റൈൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച മോദി ബഹ്റൈനിൽനിന്നും പാരീസിലേക്ക് മടങ്ങും.
ഭർത്താവിന്റെ അമിത സ്നേഹം; വിവാഹ മോചനത്തിന് ഭാര്യ
വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. ശനിയാഴ്ച റു പേ കാർഡ് അവതരിപ്പിക്കുകയും ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു. കൂടാതെ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. അബുദാബി കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യാത്രയാക്കാൻ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് വിമാനത്താവളം വരെ അനുഗമിച്ചു.