ആപ്പ്ജില്ല

സ്വകാര്യ മേഖലയിലെ ജീവനക്കാരേയും വൈകാതെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും; സൗദി

സൗദിക്ക് പുറമെ ദുബായിലും ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ജോര്‍ദ്ദാനിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം തുറന്നിട്ടുണ്ട്.

Samayam Malayalam 27 May 2020, 9:16 pm
റിയാദ്։ സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരും വൈകാതെ തന്നെ ഓഫീസുകളിലേക്ക് എത്തുന്നതിന് നിര്‍ദ്ദേശം. ഇവരെ വൈകാതെ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് പ്രഖ്യാപനവുമായി സൗദി അറേബ്യ മനവ വിഭവ ശേഷി മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കുകയായിരുന്നു.
Samayam Malayalam സ്വകാര്യ മേഖലയിലെ ജീവനക്കാരേയും വൈകാതെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും
സ്വകാര്യ മേഖലയിലെ ജീവനക്കാരേയും വൈകാതെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും


Also Read : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു։ പുതിയതായി 13 ഹോട്ട് സ്പോട്ടുകള്‍

എല്ലാ സ്വകാര്യ മേഖല നിലനില്‍പ്പിന് വേണ്ടി ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. എന്നാല്‍, കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള എല്ലാ നടപടികളും കമ്പനികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വേണം ഈ നടപടികള്‍ സ്വീകരിക്കാന്‍ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സൗദിയില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ക്ക് ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ പൂർണ്ണമായും മാറ്റുക.

ഞായറാഴ്ചയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെ, വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തോടൊപ്പം വ്യവസായങ്ങളും തുറക്കുന്നതിനും ഭരണകൂടം അനുവദിക്കുകയായിരുന്നു.

സൗദിക്ക് പുറമെ ദുബായിലും ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ജോര്‍ദ്ദാനിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം തുറന്നിട്ടുണ്ട്.

Also Read : കൊവിഡിനിടെ ഉത്തരാഖണ്ഡിനെ കാട്ടുതീ വിഴുങ്ങി։ ഇന്ത്യയില്‍ തരംഗമാകുന്ന സംഭവം ഇങ്ങനെ

അതിനിടെ, ഇന്ന് സൗദി അറേബ്യയില്‍ 1815 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 2572 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്