റിയാദ്: കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നതോടെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. ജിദ്ദയിൽ കർഫ്യു നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകളടക്കം അടച്ചിട്ട് കൊണ്ട് ശനിയാഴ്ച മുതൽ ഈ മാസം ഇരുപത് വരെ 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് കര്‍ശന നിയന്ത്രണങ്ങളുണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.
സർക്കാർ ഓഫീസുകളോ സ്വകാര്യ ഓഫീസുകളോ ഒന്നും തന്നെ ഈ ദിവസങ്ങളില്‍ പ്രവർത്തിക്കാൻ അനുവദിക്കില്ല. ജൂണ്‍ 20 വരെ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകില്ല. മുഴുവന്‍ പള്ളികളും അടച്ചിടാനാണ് തീരുമാനം. റസ്റ്റോറന്‍റുകളിലും മറ്റ് ഭക്ഷണ ശാലകളിലും പാർസൽ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും ജിദ്ദയില്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണ്.
Also Read: ഞങ്ങള്‍ക്ക് പഠിക്കാൻ ഒരു ലാപ്ടോപ് തരാമോ?; ഡോണ്ട് വറി, ഉടനേ എത്തിക്കുമെന്ന് കളക്ടര്‍
ജിദ്ദ നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്തുപോവുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കർഫ്യു ഇല്ലാത്ത സമയത്ത് മാത്രമേ യാത്രയ്ക്ക് അനുവാദമുണ്ടാകുകയുള്ളൂ. അതേസമയം വിമാന, ടാക്സി സർവീസുകൾ നിലവില്‍ ഉള്ളത് പോലെ തന്നെ തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് അടക്കമുള്ള സൗദിയുടെ മറ്റ് പ്രവിശ്യകളിലും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.