ആപ്പ്ജില്ല

സൗദിയിൽ ഞായറാഴ്ച മുതൽ നിയന്ത്രണം അയയുന്നു; മക്കയിൽ വിലക്ക് തുടരും

ജൂൺ 28 മുതൽ കൊവിഡ്-19നെതിരെ മറ്റൊരു തന്ത്രത്തിനാണ് സൗദി ഭരണകൂടം രൂപം നല്‍കിയിരിക്കുന്നത്. ജൂൺ 21 മുതൽ ഞായറാഴ്ച നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

Samayam Malayalam 20 Jun 2020, 3:25 pm
റിയാദ്: ജൂൺ 21 ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ നിയന്ത്രണങ്ങളിൽ അയവു വരും. മെക്കയൊഴികെ രാജ്യത്ത് എല്ലായിടത്തും നാളെ മുതൽ പല വിലക്കുകളും അവസാനിപ്പിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. ഇതോടെ ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങും.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സൽമാൻ ബിൻ അബ്ദുള്‍ അസീസ് രാജാവിൻ്റെയും അനുമതിയോടെ രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ നീക്കി വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ചൊവ്വാഴ്ച അറിയിച്ചിരുന്നു. മെയ് 28 മുതൽ കൊവിഡ് 19നെതിരെ പുതിയ തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി തൗഫീഖ് ബിൻ ഫവാൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കാനും രാജ്യത്ത് രോഗം മുൻകൂട്ടി കണ്ടെത്താൻ ആവശ്യമായ കൂടുതൽ പരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് സൗദി ഭരണകൂടം പദ്ധതിയിടുന്നത്.

Also Read: ആശങ്ക പടർത്തി 'ഓട്ടോ ഡ്രൈവർ'; തിരുവനന്തപുരം നഗരം അടച്ചിടുമോ?, സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറി

ഞായറാഴ്ച മുതൽ ലോക്ക്ഡൗൺ ഒഴിവാക്കിയാലും സൗദിയിൽ സാമൂഹിക അകലം അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തുടരും. മാര്‍ക്കറ്റുകളിലടക്കം പ്രവേശിക്കുന്നതിനു മാസ്കും താപപരിശോധനയും നിര്‍ബന്ധമാക്കും. ജോലിസ്ഥലത്തും ഭക്ഷണശാലകളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണം. ഇവിടങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപ് താപപരിശോധനയും ഉണ്ടാകും. ഓഫീസുകളിൽ വിരളടയാളം പതിപ്പിക്കേണ്ടതില്ലെന്നും മാനവവിഭവശേഷി മന്ത്രി എൻജിനീയര്‍ അഹമ്മദ് അൽ റാജ്ഹി വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം, മെക്കയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകളടക്കം നടക്കുന്നത് ഗ്രാൻ്റ് മോസ്കിലാണെങ്കിലും ഇമാമുമാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഉംറ, മദീന തീര്‍ത്ഥാടനത്തിനുള്ള വിലക്ക് തുടരും. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സൗദിയിലേയ്ക്കുള്ള വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.

രാജ്യത്തെ കൊവിഡ് ബാധ സംബന്ധിച്ച സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ മാറ്റം വരാമെന്നും തീരുമാനങ്ങള്‍ ആരോഗ്യമന്ത്രാലയം പതിവായി പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കുന്നതും തുടരും.

ജൂൺ 20 മുതൽ രാജ്യത്ത് രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെ മെക്ക ഒഴികെ എല്ലായിടത്തും സഞ്ചരിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്