റിയാദ്: കൊവിഡ് 19 അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രമങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് സൗദിയുടെ തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം റിയാൽ പിഴ ചുമത്തും. മുൻകരുതൽ നടപടികൾ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ നിർദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാല്‍ പിഴ ചുമത്താനും തീരുമാനിച്ചു.
അതേസമയം പ്രത്യേകം ചില മേഖലകളില്‍ സൗദി ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും 50ൽ അധികം ആളുകളെ പങ്കെടുപ്പിക്കാതെ വേണം പരിപാടികള്‍ നടത്താന്‍. കല്യാണം, വിവിധ പാർട്ടികൾ അടക്കമുള്ള സാമൂഹിക പരിപാടികൾ നടത്തുമ്പോൾ പരമാവധി 50 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Also Read: 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ; പ്രതിരോധ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും
ചില സ്വകാര്യ സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ മുൻകരുതലും രോഗപ്രതിരോധ നടപടികളും പാലിക്കാത്ത സ്ഥിതിവിശേഷം ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്താനാണ് തീരുമാനം. നിയലലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കി ഉയര്‍ത്തും. ആരോഗ്യ മുൻകരുതൽ മനഃപൂർവം ലംഘിക്കുന്നവരില്‍ നിന്ന് 1,000 റിയാൽ പിഴ ഈടാക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.