റിയാദ്: ഭിക്ഷയാചിക്കുന്നവർക്ക് കടുത്ത ശിക്ഷയേർപ്പെടുത്താനൊരുങ്ങി സൗദി. ഇതിനുള്ള കരടു നിയമം തൊഴിൽ മന്ത്രാലയത്തിൽ തയ്യാറാകുകയാണ്. വിദേശികളായ യാചകരെ നാടുകടത്തുന്നതിനും നിയമം ശുപാർശ ചെയ്യുന്നുണ്ട്. സാമൂഹ്യ വികസന മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ചേർന്നാണ് ഭിക്ഷാടനത്തിനെതിരെ നിയമം നിർമ്മിക്കുന്നത്.
സ്വദേശികളായ ഭിക്ഷാടകർക്ക് ഒരുവർഷം തടവും ഒരുലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ ലഭിക്കുക. മേലിൽ ഭിക്ഷയെടുക്കില്ലെന്ന് അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. ആദ്യ തവണ പിടിക്കപ്പെടുന്ന സ്വദേശികൾക്കെതിരെ നടപടി ഉണ്ടാവില്ല. എന്നാൽ വിദേശികളായ ഭിക്ഷാടകർക്ക് ഒരുവർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലുമാണ് ശിക്ഷ. ഭിക്ഷയെടുത്തതിന് പിടിക്കപ്പെട്ടാൽ വിദേശികളായവരെ സൗദിയിലേക്ക് മടങ്ങിയെത്തുന്നതിൽനിന്നും വിലക്കും.
ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്ന സമ്പത്തും വസ്തുവകകളും പണവും പിടിച്ചെടുക്കും. യാചകവൃത്തിക്ക് പ്രേരിപ്പിക്കുന്നവർക്കും സഹായം ചെയ്തു നൽകുന്നവർക്കും ശിക്ഷ ലഭിക്കും. കുട്ടികളെ ഉപയോഗിച്ച് അനുകമ്പ നേടി പണം സമ്പാദിക്കുന്നതും പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിനുവേണ്ടി അഭ്യർത്ഥിക്കുന്നതും ഭിക്ഷാടനമായി കണക്കാക്കും.
പൊതുസ്ഥലം, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങിളിൽ ഭിക്ഷാടനം നടത്തുന്നവരെയും സമൂഹമാധ്യമങ്ങൾ വഴി പണപ്പിരിവ് നടത്തുന്നവരെയും ഭിക്ഷാടകരായി പരിഗണിക്കുകയും ശിക്ഷിക്കുകയും ചെയ്യും.
ഭിക്ഷാടകരിൽനിന്നും പിടിച്ചെടുക്കുന്ന സമ്പത്ത് സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രത്യേക നിധിയിലേക്കാണ് കണ്ടുകെട്ടുക. ഭിക്ഷാടന നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് ഉപയോഗിക്കുക. പിഴയും ഈ നിധിയിലേക്കാണ് അടയ്ക്കേണ്ടത്.
സ്വദേശികളായ ഭിക്ഷാടകർക്ക് ഒരുവർഷം തടവും ഒരുലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ ലഭിക്കുക. മേലിൽ ഭിക്ഷയെടുക്കില്ലെന്ന് അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. ആദ്യ തവണ പിടിക്കപ്പെടുന്ന സ്വദേശികൾക്കെതിരെ നടപടി ഉണ്ടാവില്ല. എന്നാൽ വിദേശികളായ ഭിക്ഷാടകർക്ക് ഒരുവർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലുമാണ് ശിക്ഷ. ഭിക്ഷയെടുത്തതിന് പിടിക്കപ്പെട്ടാൽ വിദേശികളായവരെ സൗദിയിലേക്ക് മടങ്ങിയെത്തുന്നതിൽനിന്നും വിലക്കും.
ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്ന സമ്പത്തും വസ്തുവകകളും പണവും പിടിച്ചെടുക്കും. യാചകവൃത്തിക്ക് പ്രേരിപ്പിക്കുന്നവർക്കും സഹായം ചെയ്തു നൽകുന്നവർക്കും ശിക്ഷ ലഭിക്കും. കുട്ടികളെ ഉപയോഗിച്ച് അനുകമ്പ നേടി പണം സമ്പാദിക്കുന്നതും പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിനുവേണ്ടി അഭ്യർത്ഥിക്കുന്നതും ഭിക്ഷാടനമായി കണക്കാക്കും.
പൊതുസ്ഥലം, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങിളിൽ ഭിക്ഷാടനം നടത്തുന്നവരെയും സമൂഹമാധ്യമങ്ങൾ വഴി പണപ്പിരിവ് നടത്തുന്നവരെയും ഭിക്ഷാടകരായി പരിഗണിക്കുകയും ശിക്ഷിക്കുകയും ചെയ്യും.
ഭിക്ഷാടകരിൽനിന്നും പിടിച്ചെടുക്കുന്ന സമ്പത്ത് സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രത്യേക നിധിയിലേക്കാണ് കണ്ടുകെട്ടുക. ഭിക്ഷാടന നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് ഉപയോഗിക്കുക. പിഴയും ഈ നിധിയിലേക്കാണ് അടയ്ക്കേണ്ടത്.