ആപ്പ്ജില്ല

സ്വദേശിവത്കരണം: സൗദിയിൽ ക‍ർശന പരിശോധന തുടങ്ങി

സൗദി അറേബ്യയിൽ സ്വദേശിവത്കരണത്തിൻെറ ഭാഗമായുള്ള ക‍ർശന പരിശോധന തുടങ്ങി

Samayam Malayalam 13 Sept 2018, 6:17 pm
റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവത്കരണത്തിൻെറ ഭാഗമായുള്ള ക‍ർശന പരിശോധന തുടങ്ങി. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന സ്ഥാപനങ്ങളിൽ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിൻെറ പരിശോധനയാണ് തുടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന.
Samayam Malayalam Niraqat


രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ സ്വദേശിവൽക്കരണം ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കനത്ത ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കനത്ത ശിക്ഷയാണ് നൽകുന്നത്.

ആദ്യഘട്ടത്തില്‍ 12 മേഖലകളിലാണ് സ്വദേശിവല്‍കരണം പ്രാബല്യത്തില്‍ വരുന്നത്. കാര്‍, ബൈക്ക് ഷോപ്പുകള്‍, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഒാഫീസ് ഫര്‍ണീച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലാണ് സ്വദേശിവല്‍കരണം എത്തുന്നത്.

രണ്ടാം ഘട്ടം നവംബറിലും മൂന്നാം ഘട്ടം ജനുവരിയിലുമാണ് പ്രാബല്യത്തില്‍ വരുന്നത്. ജനുവരിയോടെ 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകുമ്പോള്‍ ഒട്ടുമിക്ക തസ്തികകളിലും വിദേശികള്‍ക്ക് ജോലി നഷ്ടമാകും.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഒൗദ്യോഗിക കണക്കു പ്രകാരം 29 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ പത്തു ലക്ഷത്തിലേറെ മലയാളികളാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാവും.

നേരത്തെ 100 ശതമാനം സ്വദേശിവല്‍കരണം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് 30 ശതമാനം ഇളവ് നല്‍കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്