റിയാദ്: പ്രവാസികൾക്ക് ആശ്വസകരമായ തീരുമാനവുമായി സൗദി അറേബ്യ. അടുത്ത വര്‍ഷം പകുതിയോടെ കഫാല സംവിധാനം (സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രം പ്രവാസികളെ റിക്രൂട് ചെയ്യുന്ന സംവിധാനം) നിര്‍ത്തലാക്കാന്‍ സർക്കാർ ആലോചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
Also Read: ഫ്രാന്‍സില്‍ വീണ്ടും 'ഭീകരവാദി ആക്രമണം'; കത്തിക്കുത്തില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
പ്രവാസി തൊഴിലാളികളെ സഹായിക്കുന്ന തരത്തിലുള്ളതാകും പുതിയ തീരുമാനം. കഫാല നിർത്തലാക്കിയാൽ സ്‌പോൺസറുടെ അധികാരം ഇല്ലാതാകും. പ്രവാസി തൊഴിലാളികളും തൊഴിലാകും ഇനിയുള്ള കരാർ. ഇതോടെ ചിട്ടയായ തൊഴിൽ കരാർ നിലവിൽ വരുകയും സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിലുള്ള കർശന വ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്യും.
സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുമ്പോൾ അനുമതിയില്ലാതെ നാട്ടിൽ പോകാൻ സാധിക്കില്ല. ഇത് കൂടാതെ മറ്റ് കർശന വ്യവസ്ഥകളും നിലവിലുണ്ട്. കഫാല സംവിധാനം നിർത്തലാക്കുന്നതോടെ ഈ പ്രശ്‌നം അവസാനിക്കും. ഇതോടെ തൊഴിലുടമയുമായിട്ടാകും കരാറുകൾ ഉണ്ടാകുക. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ സർക്കാർ പ്രഖ്യാപിക്കും. കരാർ നിലവിൽ വന്നാൽ 70 വര്‍ഷം പഴക്കമുള്ള കഫാല സംവിധാനമാകും ഇല്ലാതാകുക.
കൊവിഡ്-19 പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികൾക്ക് നേട്ടമാണ് ഈ തീരുമാനം. നിയമ സാധുതയോടെ ജോലി ചെയ്യാനും കൂടുതൽ ആനുകൂല്യങ്ങളും പരിരക്ഷകളും ലഭ്യമാകാൻ ഈ സാഹചര്യം കാരണമാകുകയും ചെയ്യും. ഒരു കോടിയോളം പ്രവാസികൾ സൗദിയിലുണ്ടെന്നാണ് കണക്ക്.
Also Read: ഖത്തറിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ; പുതിയ അറിയിപ്പുമായി ഇന്ത്യന്‍ എംബസി
സ്വകാര്യമേഖലയിൽ(മാർക്കറ്റിങ് തസ്‌തികകൾ) കൂടുതൽ സ്വദേശിവൽക്കരണത്തിന് സൗദി ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഒരു വാർത്താ മാധ്യമത്തെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസാണ്' ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യ മേഖലയിലെ മാർക്കറ്റിംഗ് ജോലികളിൽ സൗദി പൗരന്മാരെ കൂടുതലായി നിയമിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തിരുമാനിച്ചു. മാനവ വിഭവശേഷി വികസന ഫണ്ട്, മാർക്കറ്റിംഗ് അസോസിയേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് സുപ്രധാനമായ ഈ തീരുമാനം. ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.
Also Read: ഫ്രാന്‍സില്‍ വീണ്ടും 'ഭീകരവാദി ആക്രമണം'; കത്തിക്കുത്തില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
പ്രവാസി തൊഴിലാളികളെ സഹായിക്കുന്ന തരത്തിലുള്ളതാകും പുതിയ തീരുമാനം. കഫാല നിർത്തലാക്കിയാൽ സ്‌പോൺസറുടെ അധികാരം ഇല്ലാതാകും. പ്രവാസി തൊഴിലാളികളും തൊഴിലാകും ഇനിയുള്ള കരാർ. ഇതോടെ ചിട്ടയായ തൊഴിൽ കരാർ നിലവിൽ വരുകയും സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിലുള്ള കർശന വ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്യും.
സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുമ്പോൾ അനുമതിയില്ലാതെ നാട്ടിൽ പോകാൻ സാധിക്കില്ല. ഇത് കൂടാതെ മറ്റ് കർശന വ്യവസ്ഥകളും നിലവിലുണ്ട്. കഫാല സംവിധാനം നിർത്തലാക്കുന്നതോടെ ഈ പ്രശ്‌നം അവസാനിക്കും. ഇതോടെ തൊഴിലുടമയുമായിട്ടാകും കരാറുകൾ ഉണ്ടാകുക. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ സർക്കാർ പ്രഖ്യാപിക്കും. കരാർ നിലവിൽ വന്നാൽ 70 വര്‍ഷം പഴക്കമുള്ള കഫാല സംവിധാനമാകും ഇല്ലാതാകുക.
കൊവിഡ്-19 പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികൾക്ക് നേട്ടമാണ് ഈ തീരുമാനം. നിയമ സാധുതയോടെ ജോലി ചെയ്യാനും കൂടുതൽ ആനുകൂല്യങ്ങളും പരിരക്ഷകളും ലഭ്യമാകാൻ ഈ സാഹചര്യം കാരണമാകുകയും ചെയ്യും. ഒരു കോടിയോളം പ്രവാസികൾ സൗദിയിലുണ്ടെന്നാണ് കണക്ക്.
Also Read: ഖത്തറിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ; പുതിയ അറിയിപ്പുമായി ഇന്ത്യന്‍ എംബസി
സ്വകാര്യമേഖലയിൽ(മാർക്കറ്റിങ് തസ്‌തികകൾ) കൂടുതൽ സ്വദേശിവൽക്കരണത്തിന് സൗദി ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഒരു വാർത്താ മാധ്യമത്തെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസാണ്' ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യ മേഖലയിലെ മാർക്കറ്റിംഗ് ജോലികളിൽ സൗദി പൗരന്മാരെ കൂടുതലായി നിയമിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തിരുമാനിച്ചു. മാനവ വിഭവശേഷി വികസന ഫണ്ട്, മാർക്കറ്റിംഗ് അസോസിയേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് സുപ്രധാനമായ ഈ തീരുമാനം. ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.