ആപ്പ്ജില്ല

ഹജ്ജ് തീർത്ഥാടനം; കേരളത്തിൽനിന്നും ആദ്യ വിമാനം ജൂലൈ ഏഴിന്

13,472 തീർത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നും ഹജ്ജിനു പോകുന്നത്. 18 വിമാന സർവ്വീസുകളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 28 Jun 2019, 9:38 pm
സൗദി: ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇന്ത്യയിൽനിന്നുള്ള തീർത്ഥാടക സംഘം ജുലൈ നാലിന് മദീനയിലെത്തും. ഏഴിനാണ് കേരളത്തിൽനിന്നുള്ള തീർത്ഥാടക സംഘം പുറപ്പെടുക.
Samayam Malayalam HAJJ 2019


ഡൽഹിയിൽനിന്നും 420 ഹജ്ജ് തീർത്ഥാടകരുമായുള്ള എയർ ഇന്ത്യാ വിമാനം ജുലൈ നാലിന് മദീന വിമാനത്താവളത്തിലെത്തും. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയീദ്, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് നൂർ ഷെയ്ഖ് അടങ്ങിയ സംഘം ചേർന്ന് തീർത്ഥാടകരെ സ്വീകരിക്കും.

ഇക്കുറി കേരളത്തിൽനിന്നുള്ള തീർത്ഥടകർ എത്തുന്നതും മദീന വിമാനത്താവളത്തിലാണ്. അടുത്ത മാസം ഏഴിന് സൗദി എയർലൈൻസിലെത്തുന്ന തീർത്ഥാടകരെ പ്രവാസി മലയാളികളായ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിക്കും. എയർ ഇന്ത്യ, സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിലാണ് തീർത്ഥാടകരെ മക്കയിലെത്തിക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നായി 18 സർവ്വീസുകളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്തുനിന്നും ഹജ്ജ് തീർത്ഥാടകർക്കുള്ള രണ്ട് എംബാർക്കേഷൻ പോയിന്റുകളിളും സർക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നെടുമ്പാശേരിയിൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2750ഓളം പേരാണ് നെടുമ്പാശ്ശേരിയിൽനിന്നും പുറപ്പെടുന്നത്. കരിപ്പൂരിൽ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങൾ നടക്കുന്നത്. സംസ്ഥാനത്തുനിന്നും സർക്കാർ ക്വാട്ടയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടക സംഘമാണ് ഈ വർഷം യാത്രയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

13,472 തീർത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നായി പുറപ്പെടുന്നത്. അടുത്ത മാസം 13 ന് വൈകീട്ട് 7 നാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യമ്പിന്റെ ഉത്ഘാടനം നടക്കുക.14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നെടുമ്പാശേരിയിൽനിന്നുള്ള ആദ്യ വിമാനം യാത്രയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്