റിയാദ്: തൊഴിൽ നഷ്‌ടപ്പെട്ട് സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ മടക്കയാത്ര വൈകും. ഹജ്ജ് തീർഥാടകരുമായി സൗദിയിലെത്തുന്ന വിമാനങ്ങളിൽ തൊഴിലാളികളെ കൊണ്ടുവരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് വിമാനങ്ങളിൽ മറ്റ് യാത്രക്കാരെ കൊണ്ടുവരാൻ കഴിയാത്തതാണ് യാത്ര വൈകാൻ കാരണം.
ഈ ചട്ടങ്ങളിൽ സൗദി വ്യോമയാന മന്ത്രാലയം ഇളവുനൽകിയാൽ മാത്രമേ ഹജ്ജ് വിമാനങ്ങളിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കഴിയൂ. എന്നാൽ ഈ കാര്യങ്ങളിൽ ഇതുവരെ മന്ത്രാലയവുമായി ധാരണയിലെത്താനായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ സൗദിയുടെ ദേശീയവിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാനാകുമോ എന്നും എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സൗദി അറേബ്യൻ എയർലൈൻസിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് സൗദി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സൗജന്യമായി സ്‌പോൺസർഷിപ്പ് മാറുന്നതിന് അവസരം നൽകാൻ വിദേശകാര്യ സഹമന്ത്രി വികെ സിംഗും സൗദി തൊഴിൽ മന്ത്രി അൽ ഹഖ്‌ബാനിയും നടത്തിയ കൂടിക്കാഴ്‌ചയിൽ തീരുമാനമായി. ഒജർ കമ്പനിയുടെ ജിദ്ദയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന 2,500 തൊഴിലാളികളിൽ 700 പേർ മാത്രമാണ് നാട്ടിലേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ സ്‌പോൺസർഷിപ്പ് മാറ്റി സൗദിയിൽ തന്നെ നിൽക്കാനാണ് താൽപ്പര്യം കാണിക്കുന്നത്.
ഈ ചട്ടങ്ങളിൽ സൗദി വ്യോമയാന മന്ത്രാലയം ഇളവുനൽകിയാൽ മാത്രമേ ഹജ്ജ് വിമാനങ്ങളിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കഴിയൂ. എന്നാൽ ഈ കാര്യങ്ങളിൽ ഇതുവരെ മന്ത്രാലയവുമായി ധാരണയിലെത്താനായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ സൗദിയുടെ ദേശീയവിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാനാകുമോ എന്നും എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സൗദി അറേബ്യൻ എയർലൈൻസിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് സൗദി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സൗജന്യമായി സ്‌പോൺസർഷിപ്പ് മാറുന്നതിന് അവസരം നൽകാൻ വിദേശകാര്യ സഹമന്ത്രി വികെ സിംഗും സൗദി തൊഴിൽ മന്ത്രി അൽ ഹഖ്‌ബാനിയും നടത്തിയ കൂടിക്കാഴ്‌ചയിൽ തീരുമാനമായി. ഒജർ കമ്പനിയുടെ ജിദ്ദയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന 2,500 തൊഴിലാളികളിൽ 700 പേർ മാത്രമാണ് നാട്ടിലേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ സ്‌പോൺസർഷിപ്പ് മാറ്റി സൗദിയിൽ തന്നെ നിൽക്കാനാണ് താൽപ്പര്യം കാണിക്കുന്നത്.